നിര്‍മാണങ്ങളുടെ രൂപകല്പനകളും അടങ്കലുകളും തയാറാക്കുന്നതിനു മുന്പ് വിശദമായ സര്‍വേ അനിവാര്യം
Tuesday, August 20, 2024 7:20 AM IST
ചങ്ങനാശേരി: പൊതുനിര്‍മിതികളുടെ നടത്തിപ്പില്‍ എന്‍ജിനിയറിംഗ് സ്ഥാപനങ്ങളും നിര്‍മാണ വകുപ്പുകളും മെച്ചപ്പെട്ട സഹകരണം ഉറപ്പുവരുത്തണമെന്ന് കോട്ടയം പാത്താമുട്ടം സെന്‍റ് ഗിറ്റ്‌സ് എന്‍ജിനിയറിംഗ് കോളജും കേരള ഗവൺമെന്‍റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു.

നിര്‍മിതികളുടെ രൂപകല്പനകളും അടങ്കലുകളും തയാറാക്കപ്പെടുന്നതിനു മുന്പ് വിശദമായ എന്‍ജിനിയറിംഗ് സര്‍വേ അനിവാര്യമാണ്.

വകുപ്പുകളുടെ പരിമിതികളും ഭരണപരമായ ഇടപെടലുകളും മൂലം സര്‍വേകള്‍ ഫലപ്രദമാകുന്നില്ലെന്നും പലപ്പോഴും അടിസ്ഥാന എന്‍ജിനിയറിംഗ് തത്വങ്ങളും നാട്ടറിവുകളും അവഗണിക്കപ്പെടുന്നതായും യോഗം വിലയിരുത്തി. കരാര്‍ ഉറപ്പിക്കപ്പെട്ടതിനുശേഷം രൂപകല്പനകളിലും അടങ്കലുകളിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരുന്നത് സാധാരണമാണ്. എന്നാല്‍, പിന്നീടുള്ള ഈ തിരുത്തലുകള്‍ ഒരിക്കലും പൂര്‍ണഫലം നല്‍കില്ല. പണികളുടെ നടത്തിപ്പില്‍ കാലതാമസം നേരിടുന്നതിനും ഗുണമേന്മ നഷ്മാകുന്നതിനും കാരണമാകുന്നു.

കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജന്‍സി ചീഫ് എന്‍ജിനിയര്‍ ആര്‍.എസ്. അനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ് ഗിറ്റ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ .ടി . സുധ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കണ്ണമ്പള്ളി, മനോജ് പാലാത്ര, ഡോ. എം.ഡി. മാത്യൂ. റെജി. ടി. ചാക്കോ,ഷാജി ഇലവത്തില്‍, ഡോ. സൂസന്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു. റിഫിന്‍ കെ. ജോണ്‍, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, ജിപ്‌സണ്‍ ജോസ്, ഡോ. നിവിന്‍ ഫിലിപ്പ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.