കായലോരത്തെ നാഴികമണി ശിൽപം നാലു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ല
Tuesday, August 20, 2024 7:20 AM IST
വൈക്കം: ശക്തമായ കാറ്റിലും മഴയിലും ഒരു വശത്തേക്ക് ചെരിഞ്ഞതിനെത്തുടർന്ന് വേമ്പനാട്ടുകായലോരത്തുനിന്ന് അഴിച്ചു മാറ്റിയ കൂറ്റൻ നാഴികമണി ശില്പം നാലു മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ല. വൈക്കം കായലോരത്ത് കുട്ടികളുടെ പാർക്കിനു മുൻവശത്ത് സ്ഥാപിച്ചിരുന്ന നാഴികമണി ശിൽപം ഇപ്പോൾ കായലോര ബീച്ച് മൈതാനത്തേക്കുള്ള പാതയോരത്തിരിക്കുകയാണ്. നാഴികമണി സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകൾ ദ്രവിച്ച് ഒടിഞ്ഞ് ഒരു വശത്തേക്കു ചെരിഞ്ഞത് കഴിഞ്ഞ മേയ് മാസമായിരുന്നു.

കോൺക്രീറ്റ് തൂണിൽ തങ്ങിനിന്നതിനാൽ കായലിലേക്കു വീണില്ല. തുടർന്ന് മണി സ്ഥാപിച്ച ലളിതകലാ അക്കാദമിയും വൈക്കം നഗരസഭയും ഇടപെട്ട് യന്ത്രസഹായത്തോടെ മണി അഴിച്ച് ബീച്ച് മൈതാനത്തേക്ക് പോകുന്ന പാതയോരത്തേക്ക് മാറ്റുകയായിരുന്നു. വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി സെൽഫി പോയിന്‍റടക്കം നിർമിച്ച് കായലിൽ സ്ഥാപിക്കുമെന്നായിരുന്നു ലളിതകലാ അക്കാദമിയുടെ വാഗ്ദാനം. എന്നാൽ നാലു മാസം പിന്നിട്ടിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല.

എൻജിനിയറിംഗ് വിഭാഗം പദ്ധതി തയാറാക്കി കഴിഞ്ഞില്ലെന്നാണ് ലളിതകലാ അക്കാദമി അധികൃതർ പറയുന്നത്. അക്കാദമിയുടെ പ്ലാൻ ഫണ്ടിൽനിന്ന് 15 ലക്ഷത്തിലധികം രൂപ വിനിയോഗിക്കേണ്ടിവരുമെന്നും ഫണ്ട് അനുവദിച്ചു കഴിഞ്ഞാൽ ഉടനെ ശില്പം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു. 2014ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്‍റെ ശ്രമഫലമായി 2015ലാണ് വൈക്കത്ത് എത്തിച്ചത്.

തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി നഗരസഭ പാർക്കിനടുത്ത് വേമ്പനാട്ടുകായലിൽ മണി സ്ഥാപിച്ചു. ജലനിരപ്പിന് മുകൾഭാഗം വരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് മണി ഉറപ്പിച്ചിരുന്നത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച മണിക്കു 2.5 ടൺ ഭാരമുണ്ട്.

കോയമ്പത്തൂരിൽ ആറുമാസം കൊണ്ടാണ് മണി നിർമാണം പൂർത്തീകരിച്ചത്. തുടർന്ന് ബിനാലെയിൽ പ്രദർശിപ്പിച്ചു. കോതനല്ലൂർ സ്വദേശിയായ ശില്പി ജിജി സ്‌കറിയ നിർമിച്ച ശില്പത്തിന് ക്രോണിക്കിൾ ഓഫ് ദ സീഷോർ ഫോർടോൾഡ് എന്നാണ് നാമകരണം ചെയ്തിരുന്നത്.