തോടുകളുടെ ശുചീകരണം തുടങ്ങി
Tuesday, August 20, 2024 7:20 AM IST
വെച്ചൂര്‍: വെച്ചൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാരംഭിച്ച് വേമ്പനാട്ട് കായലിൽ സംഗമിക്കുന്ന മഠത്തിക്കരി, കൊച്ചുതോട് എന്നീ തോടുകൾ ആഴംകൂട്ടി നീരൊഴുക്ക് ശക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. ഇരുതോടുകളും വര്‍ഷങ്ങളായി മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ച് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലായിരുന്നു.

പ്രദേശവാസികൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഈ തോടുകൾ മാലിന്യം നിറഞ്ഞതോടെ രോഗവാഹിനിയായി.

2023-24 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,60,000 രൂപയാണ് തോടുകൾ ആഴം കൂട്ടുന്നതിന് വകയിരുത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്‍റ് ബിന്‍സി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സോജി ജോര്‍ജ്, പി.കെ. മണിലാല്‍, എൻ. സുരേഷ്കുമാര്‍, ഗീത, ആന്‍സി തങ്കച്ചന്‍, അസിസ്റ്റന്‍റ് എൻജിനിയര്‍ സാന്ദ്ര ബൈജു തുടങ്ങിയവർ പങ്കെടുത്തു.