ചന്തപ്പാലം-വെള്ളൂര്‍-മുളക്കുളം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം; കോണ്‍ഗ്രസ് ധര്‍ണ നാളെ
Tuesday, August 20, 2024 7:20 AM IST
പെരുവ: തലയോലപ്പറമ്പ് ചന്തപ്പാലം-വെള്ളൂർ- മുളക്കുളം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം കമ്മിറ്റി നാളെ ധര്‍ണ നടത്തും. രാവിലെ പത്തിന് വെള്ളൂര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്യും.

റോഡ് ഉപരോധവും പല പ്രതിഷേധ സമ്മേളനങ്ങളും നടത്തിയിട്ടും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നോ എംഎല്‍എയോ പഞ്ചായത്ത് അധികാരികളോ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മൂന്നാംഘട്ട സമരം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ പി.പി. സിബിച്ചനും വി.സി. ജോഷിയും പറഞ്ഞു.

റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 111 കോടി മുടക്കി പണിയുന്ന മുട്ടുചിറ-വടയാര്‍-ചന്തപ്പാലം- മുളക്കുളം റോഡിന്‍റെ ഭാഗമായാണ് ചന്തപ്പാലം-വെള്ളൂർ-മുളക്കുളം റോഡ് പൊളിച്ചത്. 2022 മേയില്‍ ആരംഭിച്ച മുട്ടുചിറ-വടയാര്‍-ചന്തപ്പാലം-വെള്ളൂര്‍-മുളക്കുളം റോഡിന്‍റെ നിര്‍മാണം 2023 നവംബര്‍ 11ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. ഇപ്പോള്‍ 30 ശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്. റോഡ് നിര്‍മാണത്തിലുണ്ടായിട്ടുള്ള അപാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

22.47 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ 14.4 കിലോമീറ്റര്‍ കോണ്‍ക്രീറ്റിലാണ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് പണികള്‍ തുടര്‍ച്ചയായല്ലാതെ പല സ്ഥലത്തായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ വാഹനഗതാഗതം സാധ്യമല്ലാതായിരിക്കുകയാണ്. ജല അഥോറിറ്റിയുടെ പൈപ്പുകള്‍, വൈദ്യുതി തൂണുകള്‍ തുടങ്ങിയവ സമയബന്ധിതമായി മാറ്റിയിടാത്തത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വെട്ടിക്കാട്ടുമുക്ക് - വെള്ളൂര്‍ റോഡ് പൊളിച്ചതോടെ ഇതുവഴിയുള്ള ബസ് സര്‍വീസുകൾ പലതും നിര്‍ത്തി. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍, വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, കെപിപിഎല്‍ കമ്പനി, കെആര്‍എല്‍, സ്വകാര്യ സിമന്‍റ് ഫാക്ടറി, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെല്ലാം ദുരിതത്തിലായിരിക്കുകയാണ്.