ജൽ ജീവന്‍ സമരസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജോബ് മൈക്കിള്‍
Monday, July 8, 2024 7:11 AM IST
ചങ്ങനാശേരി: ജലജീവന്‍ സമരസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. സമരസമിതിയുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സമരവും കുറിച്ചി 16-ാം വാര്‍ഡില്‍ പ്രതീകാത്മക കോണ്‍ക്രീറ്റിംഗും നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

മണ്‍സൂണ്‍ സമയത്ത് റോഡ് അറ്റകുറ്റപ്പണി നടത്തരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൽ ജീവന്‍ പദ്ധതിക്കായി എടുത്ത റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തത്. ഇത് മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സമരം നടത്തുകയാണ് ചിലരെന്നും എംഎല്‍എ പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് കുഴിയടച്ച് അറ്റകുറ്റപ്പണി നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാകും. ഹൈക്കോടതി നിര്‍ദേശം പിഡബ്ല്യുഡി മാനുവലിലും സൂചിപ്പിക്കുന്നുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്നവരാണ് കുറിച്ചി 16, 17 വാര്‍ഡുകളില്‍ പൈപ്പിടാന്‍ കുഴിച്ചെടുത്ത മണ്ണു കടത്തിക്കൊണ്ടു പോയെന്നു പറഞ്ഞു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മഴക്കാലവും ഹൈക്കോടതി നിര്‍ദേശവും പരിഗണിച്ചുമാണ് നിശ്ചയിച്ച സമയത്തില്‍ നിര്‍മാണം ആരംഭിക്കാത്തത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നിര്‍മാണം ഉടന്‍തുടങ്ങും. ജൽ ജീവന്‍ പദ്ധതിക്കായി കുഴി റോഡുകളുടെ അറ്റകുറ്റപ്പണി പലയിടത്തും പൂര്‍ത്തിയായതായും ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ജോബ് മൈക്കിള്‍ പറഞ്ഞു.