പാലാ ടൗണില്‍ സാമൂഹ്യവിരുദ്ധശല്യം
Monday, July 8, 2024 7:11 AM IST
പാലാ: കുരിശുപള്ളിക്കവലയ്ക്ക് സമീപം പെട്ടിക്കട കേന്ദ്രീകരിച്ച് പരസ്യ മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാകുന്നതായി പരാതി. പെട്ടിക്കടയിലെ മദ്യപാനവും അസഭ്യംപറച്ചിലും കൈയാങ്കളിയും യാത്രക്കാര്‍ക്ക് ശല്യമാകുകയാണ്. സ്ത്രീകളും സ്‌കൂള്‍ കുട്ടികളും പേടിച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്.

പാലായുടെ ഹൃദയഭാഗത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യപാരികള്‍ പോലീസില്‍ പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പരാതി പറഞ്ഞ വ്യാപാരികളുടെ കടയില്‍ കയറി മദ്യപന്മാര്‍ പെട്രോള്‍ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ മദ്യപാനികള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും രാത്രികാലങ്ങളില്‍ കടയുടെ മുന്നിലിരുന്ന് മദ്യപിച്ച ശേഷം മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ബീഡിക്കുറ്റിയും മറ്റുമിട്ട് വൃത്തികേടാക്കുന്നതും സാധാരണമാണ്. അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കുരിശുപള്ളിക്കവലയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.