പൂകൃഷിയിൽ വിജയഗാഥ രചിച്ച കർഷകശ്രീ ഗ്രൂപ്പിന് ബ്ലോക്ക് പഞ്ചായത്തിന്‍റെ നിറവ് പുരസ്കാരം
Monday, July 8, 2024 7:11 AM IST
വൈക്കം: കേരളത്തിൽ പൂകൃഷി വിജയകരമായി നടത്താനാവില്ലെന്നു പറയുന്നവർക്ക് പൂകൃഷിയിൽ വിജയഗാഥ തീർത്താണ് ചെമ്പ് പഞ്ചായത്തിലെ കർഷകശ്രീ ഗ്രൂപ്പ് മറുപടി പറഞ്ഞത്. പൂക്കൾ വിറ്റ് സകല ചെലവുകളും കഴിഞ്ഞ് ഒരു ലക്ഷം രൂപ മിച്ചം പിടിച്ച കർഷകശ്രീ ഗ്രൂപ്പിനെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പുരസ്കാരം നൽകി ആദരിച്ചു.

ചെമ്പ് കാട്ടിക്കുന്നിൽ ഇടത്തിൽ സതീശന്‍റെ കാടുപിടിച്ചു കിടന്ന ഒന്നരയേക്കർ പുരയിടം നിഷ വിജുവിന്‍റെ നേതൃത്വത്തിൽ തങ്കമണി, ശാരദ, രാധ, സുഭാഷിണി, ഓമന, വിലാസിനി, സരസ്വതി, നിർമല, ഷീല, ചന്ദ്രിക തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കിയത്. ജൈവകൃഷി പ്രചാരകനായ മക്കൻ ചെല്ലപ്പൻ മഞ്ഞ ഓറഞ്ച് ചെണ്ടുമല്ലി തൈകളും വാടാമല്ലിയും നൽകി.

അത്തത്തിന് പൂവിപണനം ചെയ്യാനാകുന്ന വിധത്തിൽ കൃഷിയിറക്കാനായതാണ് വിജയമുറപ്പാക്കിയതെന്ന് നിഷ വിജു പറയുന്നു. പൂന്തോട്ടം റോഡരികിലായിരുന്നതിനാൽ പൂപ്പാടം കണ്ട് മനം നിറഞ്ഞു ആളുകൾ പൂ വാങ്ങാനെത്തി.

സമീപത്തെ സ്കൂളുകൾ, വീടുകൾ, പൂക്കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ മിതമായ നിരക്കിൽ പൂക്കൾ വിറ്റു. കർഷകശ്രീ നടത്തിയ കപ്പ, വാഴ കൃഷിയും നേട്ടമായി. അഞ്ച് സെന്‍റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൊന്നാങ്കണ്ണി ചീര കൃഷിയും ഗ്രൂപ്പിന് സാമ്പത്തികമായി ഏറെ നേട്ടമായി.

കഴിഞ്ഞ തവണത്തെ പൂകൃഷി വിജയത്തിൽനിന്നു ലഭിച്ച ആത്മവിശ്വാസത്തിൽ ഇക്കുറി പൂകൃഷിക്ക് പുറമെ ഒന്നരയേക്കറിൽ ജൈവ പച്ചക്കറിക്കൃഷിയും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരൻ, പഞ്ചായത്തംഗം സുനിൽ മുണ്ടയ്ക്കൽ തുടങ്ങിയവരും ഗ്രൂപ്പിന്‍റെ കൃഷിക്ക് പിൻബലമേകുന്നു.

ഒരേമനസോടെ വിപണയിലെ സാധ്യതകൾ കണക്കിലെടുത്ത് കൃഷിയിലേർപ്പെട്ടാൽ വിജയം സുനിശ്ചിതമാണെന്നും പൂകൃഷിയിലും ജൈവ പച്ചക്കറി കൃഷിയിലും നേട്ടം കൈവരിക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും കർഷകശ്രീ ഗ്രൂപ്പിന്‍റെ സാരഥി നിഷ വിജു പറഞ്ഞു.