ആമ്പക്കുഴിപാലം അപകടഭീഷണിയില്‍
Monday, July 8, 2024 6:53 AM IST
കുമരകം: ആമ്പക്കുഴിപാലം അപകടഭീഷണിയില്‍. കോട്ടയം- കുമരകം റോഡില്‍ ആമ്പക്കുഴി ഭാഗത്തുനിന്നു വിവിധ പ്രദേശങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മെഡിക്കല്‍ കോളജിലേക്കും എത്തിച്ചേരാന്‍ ആളുകള്‍ ഉപയോഗിക്കുന്ന പാലമാണിത്. പാലം ഏതു സമയത്തും ആറ്റിലേക്ക് നിലംപൊത്താവുന്ന തരത്തില്‍ അപകടഭീഷണിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.

55 വര്‍ഷത്തിനുമുമ്പ് നിര്‍മിച്ച പാലം നാട്ടുകാരുടെ സഹായത്തോടെ മെയിന്‍റനന്‍സ് നടത്തിയിരുന്നെങ്കിലും അടിത്തറയില്‍ മാറ്റം വരുത്തിയിരുന്നില്ല. അപകടഭീഷണിയെത്തുടര്‍ന്ന് പഞ്ചായത്തില്‍നിന്നു വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

പാലത്തിന്‍റെ നിലവിലെ ശോചനീയാവസ്ഥയില്‍ പ്രദേശവാസികള്‍ മന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കി.

ഇന്നലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി എസ്റ്റിമേറ്റ് തയാറാക്കി എത്രയും വേഗം പുതിയ പാലം നിര്‍മിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.