ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ അഞ്ചു കോടിയുടെ വികസനപദ്ധതികൾ
Monday, July 8, 2024 6:53 AM IST
ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ അഞ്ചുകോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നതായി ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി.

അതിരമ്പുഴ പഞ്ചായത്തിൽ മാത്രം ഈ വർഷം 1.85 കോടി രൂപയുടെ വികസന പദ്ധതികളാണ് പൂർത്തിയാക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ പദ്ധതികളുടെ സമർപ്പണോദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് അതിരമ്പുഴ മർച്ചന്‍റ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം നിർവഹിക്കും.

നവീകരണം പൂർത്തിയാക്കിയ അതിരമ്പുഴ മാർക്കറ്റ്-മുണ്ടുവേലിപ്പടി റോഡിന്‍റെയും പുതിയ കലുങ്കിന്‍റെയും (17 ലക്ഷം രൂപ) ഉദ്ഘാടനവും നടക്കും. ഐസിഎച്ചിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കുമുള്ള ടോയ്‌ലറ്റ് സമുച്ചയം (32 ലക്ഷം),

അതിരമ്പുഴ സെന്‍റ് മേരീസ് സ്‌കൂളിൽ ടോയ്‌ലറ്റ് സമുച്ചയം (25 ലക്ഷം), മാന്നാനം സെന്‍റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ ടോയ്‌ലറ്റ് സമുച്ചയം (25 ലക്ഷം), കാരിത്താസ് മേൽപാലത്തിന് സമീപം വയോജനപാർക്ക് (10 ലക്ഷം), മുടിയൂർക്കര, മനയ്ക്കപ്പാടം റെയിൽവേ ജംഗ്ഷൻ വെയ്റ്റിംഗ് ഷെഡ് നിർമാണം (12 ലക്ഷം),

അതിരമ്പുഴ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ (20 ലക്ഷം), അതിരമ്പുഴയിലെ വിവിധ വാർഡുകളിൽ സോളാർ സിസി കാമറ സ്ഥാപിക്കൽ (10 ലക്ഷം), അതിരമ്പുഴ - മണ്ണാർകുന്ന് റോഡ് നവീകരണം (13 ലക്ഷം), ഓണംതുരുത്ത് - കാരാടി കുരിശുപള്ളി റോഡ് നവീകരണം (10 ലക്ഷം),

മലയിൽപടി - മണ്ണാർകുന്ന് റോഡ് നവീകരണം (7 ലക്ഷം), വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കൽ (4 ലക്ഷം) തുടങ്ങിയ പദ്ധതികളാണ് ഈ വർഷം പൂർത്തീകരിക്കുന്നത്. അതിരമ്പുഴ പെണ്ണാർ തോടിന്‍റെ സമ്പൂർണ ടൂറിസം വികസനത്തിനായി കാൽലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി ജില്ലാ പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകൾക്ക് സമർപ്പിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.