തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങൾക്ക് എതിരേ തൊഴിലാളികളും ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച ദേശീയ പണിമുടക്ക് നടത്തും.

എട്ടിന് അർധരാത്രി 12 മുതൽ ഒൻപതിന് അർധരാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്ക്. ദേശീയ പണിമുടക്കിൽ കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും ജീവനക്കാരും പങ്കെടുക്കുമെന്നു സംയുക്ത ട്രേഡ് യൂണിയൻ ജനറൽ കണ്‍വീനർ എളമരം കരീം അറിയിച്ചു.

കടകൾ അടച്ചും യാത്രകൾ ഒഴിവാക്കിയും എല്ലാവരും പണിമുടക്കുമായി സഹകരിക്കണം. ആശുപത്രികൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എളമരം കരീം പറഞ്ഞു.


സിഐടിയു, എഐടിയുസി. എച്ച്എംഎസ്, ടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംയുക്ത കിസാൻ മോർച്ചയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.