കൊച്ചി: കനറ ബാങ്കിന്‍റെ പത്തനംതിട്ട ശാഖയിൽനിന്നു പണം തട്ടിയ കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.

കേസില്‍ മുഖ്യപ്രതിയായ വിജീഷ് വര്‍ഗീസിന്‍റെയും ഭാര്യ സൂര്യതാര ജോര്‍ജിന്‍റെയും 1.11 കോടി രൂപയുടെ സ്വത്തുക്കളാണ് പിഎംഎല്‍എ നിയമപ്രകാരം കണ്ടുകെട്ടിയത്.

2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്ക് ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്കിലെ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.


14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍നിന്നു തട്ടിയെടുത്തെന്ന് ഇഡി കണ്ടെത്തിയിരുന്നു. 2022 ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.