ചാരവൃത്തി ആരോപിച്ച് പിടിയിലായതിന്റെ പേരിൽ നിയമസഹായം ലഭ്യമാക്കരുതെന്ന് വിയന്ന കരാറിൽ പറയുന്നില്ലെന്ന് ജസ്റ്റീസ് യൂസഫ് വ്യക്തമാക്കി.
നാവികസേനയിൽനിന്നു വിരമിച്ച കുൽഭൂഷൺ ജാദവ്(49) ചാരനാണെന്നാണു പാക്കിസ്ഥാന്റെ ആരോപണം. ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിൽപ്പോയ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
2017 ഏപ്രിലിലാണ് ഇദ്ദേഹത്തിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.