മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലൂക്കാ മജ്സെന്റെ ഗോളിൽ പഞ്ചാബ് ലീഡ് നേടി. എന്നാൽ, സുഹൈൽ അഹമ്മദ് ഭട്ട് (45’) ആദ്യപകുതിക്കു പിരിയും മുന്പ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മൻവീൻ സിംഗിലൂടെ (48’) ബഗാൻ ലീഡ് നേടി. എന്നാൽ, ഫിലിപ്പ് മർസൽജാക്ക് (62’), നോർബെർട്ടോ വിഡാൽ (71’) എന്നിവരുടെ ഗോളുകളിലൂടെ പഞ്ചാബ് ലീഡ് നേടി.
ആ ലീഡിന് എട്ടു മിനിറ്റിന്റെ ആയുസ്മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്റ്റീവൻ കമ്മിംഗ്സിന്റെ ഗോളിൽ 79-ാം മിനിറ്റിൽ ബഗാൻ 3-3നു സമനിലയിലെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ അഞ്ച് കിക്ക് കഴിഞ്ഞപ്പോൾ 4-4 സമനിലയായിരുന്നു.