യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എൽനിനോ പ്രതിഭാസം
Tuesday, April 30, 2024 12:48 PM IST
അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമെന്ന് രാജ്യാന്തര പഠനം.

അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10 മുതൽ 40 ശതമാനം വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമായതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകർ ന‌ടത്തിയ പഠനം പറയുന്നു.

ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് മൂലമുള്ള ആഗോളതാപനവും മനുഷ്യ ഇടപെടല്‍ കാരണമുള്ള കാലാവസ്ഥാ മാറ്റവും കനത്ത മഴയ്ക്ക് കാരണമായിയെന്നും റിപ്പോർട്ടുണ്ട്.

എൽനിനോയെ നിയന്ത്രിക്കാനാവില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ, വനനശീകരണം എന്നിവ തടയുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധിവരെ പിടിച്ചുനിർത്താൻ കഴിയുമെന്നും വിദഗ്ധർ പറഞ്ഞു.

ഈ മാസം 14, 15 തീയതികളിൽ അറേബ്യൻ ഉപദ്വീപ് പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. 24 മണിക്കൂറിനകം യുഎഇയിൽ 14 സെന്‍റിമീറ്ററിലധികം മഴയാണ് ലഭിച്ചത്. ഇത് ഒന്നര വർഷത്തെ മഴയ്ക്ക് തുല്യമാണ്.