പ്ര­വാ­സി­യു­ടെ മൃ­ത­ദേ­ഹ­വു­മാ­യി എ­യര്‍ ഇ­ന്ത്യ ഓ­ഫീ­സി­ന് മു­ന്നില്‍ പ്ര­തി­ഷേ­ധം
Thursday, May 16, 2024 10:43 AM IST
തി­രു­വ­ന­ന്ത­പുരം: ഒ­മാ­നില്‍ മ­രി­ച്ച പ്ര­വാ­സി മ­ല­യാ­ളി ന­മ്പി രാ­ജേ­ഷി­ന്‍റെ മൃ­ത­ദേ­ഹ­വു­മാ­യി തി­രു­വ­ന­ന്ത­പുരത്തെ എ­യര്‍ ഇ­ന്ത്യ ഓ­ഫീ­സി­ന് മു­ന്നില്‍ പ്ര­തി­ഷേ­ധം. ഇന്ന് രാവിലെയാണ് രാ­ജേ­ഷി­ന്‍റെ മൃ­ത­ദേ­ഹം നാട്ടിലെത്തിച്ചത്.

ഹൃ­ദ­യാ­ഘാ­ത­ത്തെ തു­ടര്‍­ന്ന് ചികിത്സയിലായിരുന്ന രാ­ജേ­ഷി­നെ പ­രി­ച­രി­ക്കാന്‍ ഭാ­ര്യ അമൃ­ത വിമാ­ന ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തി­രു­ന്നെ­ങ്കിലും എയര്‍ ഇ­ന്ത്യ ജീവനക്കാരുടെ സമ­രം മൂ­ലം പോ­കാന്‍ ക­ഴി­ഞ്ഞില്ല.

ആ­ശു­പ­ത്രി­യില്‍­നി­ന്ന് വ­ന്ന­തി­ന് ശേ­ഷം വേ­ണ്ട ശു­ശ്രൂ­ഷ ല­ഭി­ക്കാത്ത­ത് മൂ­ല­മാ­ണ് രാ­ജേ­ഷ് മ­രി­ച്ച­തെ­ന്ന് ആ­രോ­പിച്ചാണ് ബന്ധുക്കൾ പ്ര­തി­ഷേധം നടത്തുന്നത്. കു­ടും­ബ­ത്തി­ന്‍റെ ഉ­ത്ത­ര­വാ­ദിത്വം എ­യര്‍ ഇ­ന്ത്യ ഏ­റ്റെ­ടു­ക്ക­ണ­മെ­ന്നാ­ണ് ആ­വ­ശ്യം.


എ­യര്‍ ഇ­ന്ത്യ­യു­ടെ ഭാ­ഗ­ത്തു­നി­ന്ന് കൃ­ത്യമാ­യ മ­റുപ­ടി ല­ഭി­ക്കുന്ന­ത് വ­രെ പ്ര­തി­ഷേ­ധം തു­ട­രുമെന്ന് ഇവർ അറിയിച്ചു. ഈ മാസം ഏ­ഴി­നാണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീ­ണ­തി­നെ തു­ടര്‍­ന്ന് രാജേഷി­നെ ഒ­മാ­നി­ലെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്.

എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വി­മാ­ന ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തി­രു­ന്നെ­ങ്കിലും സമരം കാരണം പോ­കാന്‍ ക­ഴി­ഞ്ഞില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമ­രം അ­വ­സാ­നി­ക്കാ­ത്ത­തു­മൂ­ലം യാ­ത്ര മു­ടങ്ങി. 13ന് രാ­വി­ലെ രോ­ഗം മൂര്‍­ച്ഛി­ച്ച­തി­നെ തു­ടര്‍­ന്നാണ് രാ­ജേ­ഷ് മ­രി­ച്ചത്.