ചുട്ടുപൊള്ളി ജില്ല
Wednesday, March 22, 2023 12:37 AM IST
ചുട്ടുപൊള്ളുന്ന പകലിരവുകളിലൂടെയാണ് ജില്ല
കടന്നുപോകുന്നത്. കുംഭത്തിന്‍റെ ദാക്ഷിണ്യമൊന്നും മീനത്തിനില്ല. ഫെബ്രുവരി മുതല്‍ കൊടുംചൂടിന്‍റെ
പിടിയിലാണ് ജില്ല. ഇനിയത് കൂടുകയേ ഉള്ളൂ.
ഇടയ്ക്കിടെ തെല്ലാശ്വാസമായി വേനല്‍മഴ ഉണ്ടായേക്കാമെങ്കിലും ചൂടിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മാറിയ കാലാവസ്ഥയില്‍ സ്ഥാനമില്ല. വീടിനു
പുറത്തേക്കു പോലും ഇറക്കാന്‍ മടിക്കുന്ന വിധം
അസഹനീയമായ ചൂടിന്‍റെ പ്രഹരം ഏറ്റുവാങ്ങേണ്ടിവരികയാണ് മനുഷ്യനും ഭൂമിയും അടങ്ങുന്ന ആവാസവ്യവസ്ഥ. അതിരൂക്ഷമായ കുടിവെള്ളക്ഷാമം, കരിഞ്ഞുണങ്ങുന്ന കാർഷികമേഖല, പ്രതിസന്ധിയിലായ തൊഴിൽമേഖല, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ .... ഇങ്ങനെ നീളുന്നു കൊടുംചൂടിന്‍റെ പ്രത്യാഘാതങ്ങൾ. ചുട്ടുപൊള്ളുന്ന ചൂടിനെക്കുറിച്ചും അതുണ്ടാക്കുന്ന ഭീഷണികളെക്കുറിച്ചും ദീപിക ലേഖകർ തയാറാക്കിയ പരമ്പര ഇന്നു മുതല്‍...


മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍മഴ കുറഞ്ഞതോടെ തീപാറുന്ന വേനലാണ് ജില്ലയിലുടനീളം. 32 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ശരാശരി താപനില. ഇത് മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും ചൂട് താങ്ങാനാകുന്നതല്ല. കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ ദിവസം രാത്രിയില്‍ ലഭിച്ച വേനല്‍ മഴ താപനിലയില്‍ അല്പം കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും ഇന്നലെ എറണാകുളം നഗരത്തിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസും കൊച്ചി വിമാനത്താവളത്തിന് സമീപത്ത് 34 ഡിഗ്രി സെല്‍ഷ്യസുമാണ്. മലയോര മേഖലകളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
ഈ മാസത്തിന്‍റെ ആദ്യം തന്നെ 37 ഡിഗ്രി സെല്‍ഷ്യസോളം ഉയര്‍ന്ന താപനില ഇപ്പോള്‍ 32 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എറണാകുളത്തിന്‍റെ താപ നില ഉയര്‍ന്നേക്കുമെന്നാണ് അന്തരീക്ഷോത്മാവ് രേഖപ്പെടുത്തുന്ന കേരള മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് മുന്നറിയിപ്പ് നല്‍കുന്നത്.
ഫെബ്രുവരി താണ്ടിയത് നൂറ്റാണ്ടിലെ
കൊടുംചൂട്
ഒന്നര നൂറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. മഞ്ഞുകാലത്തിന്‍റെ അവസാനമാസമായി കണക്കാക്കപ്പെടുന്ന ഫെബ്രുവരി പൊതുവേ മിത കാലാവസ്ഥയുടെ മാസമാണെന്ന പതിവ് പ്രതീക്ഷകളെയാണ് ഈ വര്‍ഷം തച്ചുതകര്‍ത്തത്. മീനച്ചൂടിന്‍റെ കാഠിന്യത്തെപ്പോലും മറികടന്ന് ഫെബ്രുവരിയിലെ ചില ദിവസങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യല്‍ വരെ ജില്ലയില്‍ ചൂട് ഉയര്‍ന്നു.
കുതിച്ചുയർന്ന് താപനില
കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാകുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില ഉയരുന്നുണ്ട്. അതൊരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്നുണ്ട്.
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തില്‍ ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നു. ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. ഈ മാസങ്ങളില്‍ കൂടുതലായും തെക്കുപടിഞ്ഞാറന്‍ കാറ്റിനേക്കാള്‍ വടക്കുകിഴക്കന്‍ കാറ്റാണ് കേരളത്തില്‍ കൂടുതലായി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാറ്റ് ഏറെയും കരപ്രദേശങ്ങള്‍ കടന്നാണ് കേരളാ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ജലാംശം കുറവുള്ളതും വരണ്ടതുമായ ഈ കാറ്റ് സ്വാഭാവികമായും താപനില ഉയരാൻ കാരണമാകുന്നു.
മറിച്ച് അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ് താരതമ്യേന കേരളത്തില്‍ സൃഷ്ടിക്കുന്നത് ഈര്‍പ്പം നിറഞ്ഞതും തണുത്തതുമായ അന്തരീക്ഷമാണ്. അവയുടെ അഭാവം കേരളത്തെ കൂടുതല്‍ ചൂടിലേക്ക് തള്ളിവിടുന്നു. കൂടാതെ വേനല്‍മഴ മാറിനില്‍ക്കുന്നതും ചൂടിന്‍റെ കാഠിന്യം കൂട്ടുന്നു.
വെള്ളമില്ല തുള്ളി
ചൂട് കൂടിയതോടെ ജില്ല നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ജലക്ഷാമമാണ്. ജല സ്രോതസുകള്‍ വറ്റി വെള്ളം കുറയുന്ന സാഹചര്യം ഏറെ വിദൂരമല്ല. മാത്രമല്ല, വെള്ളത്തില്‍ ചെളിയുടെ അംശം കൂടുതലായി കാണപ്പെടുകയും ചെയ്യും. ഇത് ജല ശുദ്ധീകരണത്തിന്‍റെ തോത് കുറയ്ക്കുകയും കുടിവെള്ള പ്രതിസന്ധിക്ക് കാരണമായി തീരുകയും ചെയ്യും.
കിണറുകള്‍ ഉൾപ്പെടെയുള്ള ജലസ്രോതസുകള്‍ വറ്റിയുണങ്ങുന്നതാണ് ജില്ല നേരിടാന്‍ പോകുന്ന മറ്റൊരു വലിയ പ്രശ്‌നം. ഇപ്പോള്‍ തന്നെ കിഴക്കന്‍ മേഖലയിലെ മിക്ക കിണറുകളും വറ്റിത്തുടങ്ങി. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസുകളിലെ ജലനിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.
വിളകൾക്കും വിന
കനത്ത വെയിലും ജലദൗര്‍ലഭ്യതയും മൂലം ജില്ലയിലെ കൃഷിയിടങ്ങളെ വരള്‍ച്ച ബാധിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് നട്ട പച്ചക്കറികളും മറ്റ് വിളയിനങ്ങളും കരിഞ്ഞുണങ്ങിയ നിലയിലായി. മൂപ്പെത്തും മുന്‍പേ വിളകള്‍ വാടി അടര്‍ന്ന് വീഴുന്ന സ്ഥിതിയുമുണ്ട്. പച്ചക്കറികള്‍ ഉള്‍പ്പെടെ ചെടികള്‍ക്ക് മഞ്ഞളിപ്പ് ബാധയുണ്ട്. വേനല്‍ മഴ അടുത്തെങ്ങും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൃഷി നിര്‍ത്തിവച്ചിരിക്കുകയാണ് പല കര്‍ഷകരും. ഇത് കര്‍ഷകരെ കടുത്ത കടക്കെണിയിലേക്ക് തള്ളി വിടും.
ആരോഗ്യം കാക്കാം
ചൂട് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തിയില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പകല്‍സമയങ്ങളിലെ കനത്ത ചൂടും പുലർച്ചെയിലെ ചെറിയ തണുപ്പോടുകൂടിയ കാലാവസ്ഥയും രോഗങ്ങള്‍ക്ക് കാരണമാകുന്നു. വൈറല്‍പ്പനിയും ചര്‍മരോഗങ്ങളുമാണ് കൂടുതലായി കണ്ടുവരുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരുകൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ചൂട് കൂടുന്നതിനാല്‍ സൂര്യാഘാതം പോലുള്ളവ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അറിയാൻ, കരുതാൻ

വേനല്‍ ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍

4പകല്‍ 11 മുതല്‍ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക.
4ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനും ശ്രദ്ധിക്കണം
4നിര്‍ജലീകരണം തടയാന്‍ തുടര്‍ച്ചയായി വെള്ളം കുടിക്കണം
4ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ കുടിക്കുന്നത് ഉത്തമം
4വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക
4നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.
4 അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
4പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
4 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
4 വെയില്‍ സമയങ്ങളില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്
4 വെയിലത്തുള്ള അസംബ്ലി, മറ്റ് പരിപാടികള്‍ എന്നിവ ഒഴിവാക്കണം
4 പുറം തൊഴില്‍ ചെയ്യുന്നവര്‍ തൊഴില്‍ സമയം ക്രമീകരിക്കണം
4 ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് ഒഴിവാക്കണം.
4തീപിടിത്ത സാധ്യതകള്‍ മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്തണം
4വെയിലത്തു പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഇരിക്കുന്നത് ഒഴിവാക്കുക