തൃപ്പൂണിത്തുറ നഗരസഭയിൽ അവിശ്വാസം പരാജയപ്പെട്ടു
Monday, January 30, 2023 11:52 PM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ ഇടതുഭരണസമിതിക്കെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം ചർച്ചയ്‌ക്കെടുക്കേണ്ട കൗൺസിൽ യോഗത്തിൽ നിന്നും ചെയർമാൻ ഉൾപ്പെടെയുള്ള എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
ബിജെപി, യുഡിഎഫ് അംഗങ്ങൾ ചർച്ചയിലേയ്ക്ക് കടന്നുവെങ്കിലും പിന്നീട്, യുഡിഎഫ് അംഗങ്ങൾ വിട്ടു നിൽക്കാനുള്ള തീരുമാനമറിയിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അവിശ്വാസ പ്രമേയത്തിൽ പ്രധാന റോൾ ഉള്ള യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാത്ത നിലപാടാണ് സ്വീകരിച്ചതെങ്കിലും ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ മുഴുവനായും കൗൺസിൽ ബഹിഷ്കരിച്ചതോടെ യുഡിഎഫിന്‍റെ നയത്തിന് പ്രസക്തിയില്ലാതായി.
49 അംഗ കൗൺസിലിൽ എൽഡിഎഫ്-23, ബിജെപി-17, യുഡിഎഫ്-എട്ട്, സ്വതന്ത്രൻ-ഒന്ന് എന്നതാണ് ഇവിടുത്തെ കക്ഷിനില. അവിശ്വാസ ചർച്ചയ്ക്ക് ശേഷം എൽഡിഎഫും ബിജെപിയും നഗരത്തിൽ പ്രകടനം നടത്തി. ബിജെപിയുടെ അവിശ്വാസ നോട്ടീസ് വാസ്തവ വിരുദ്ധമാണെന്ന് പത്രസമ്മേളനത്തിൽ ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു. പാവ ഭരണമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.