ഗുണാഭോക്തൃ വിഹിത വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം
Thursday, December 8, 2022 12:15 AM IST
കരുമാലൂർ: വിതരണം ചെയ്ത ഗുണാഭോക്തൃ വിഹിത വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ എത്രയുംവേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ഓംബുഡ്സ്മാന്‍റെഉത്തരവ്. കരുമാലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലായിരുന്നു തയാറാക്കിയ ഗുണഭോക്ത്യ ലിസ്റ്റിനെതിരെയാണ് വ്യാപക ആക്ഷേപം നടന്നിരുന്നത്. 
ഓംബുഡ്സ്മാന് ലഭിച്ച പരാതിയിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പെർഫോമൻസ് ഓഡിറ്ററോട്അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തീകരിച്ച പെർഫോമൻസ് ഓഡിറ്റർ റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതോടെയാണു അന്വേഷണത്തിനു ശേഷം തയാറാക്കിയ റിപ്പോർട്ടിന്‍റെ പകർപ്പ് പരാതിക്കാരനുകൂടി നൽകുവാൻ നിർദേശിച്ചു പുതിയ ഉത്തരവായിരിക്കുന്നത്.
റിപ്പോർട്ട് പരിശോധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഓബുഡ്സ്മാനെ അറിയിക്കാനും പരാതിക്കാരനോട് നിർദേശിച്ചുട്ടുണ്ട്. കരുമാലൂർ പഞ്ചായത്തിലെ 2021-22 ഗുണഭോക്തൃ ലിസ്റ്റ് തെരഞ്ഞെടുത്തതിൽ തിരിമറി നടത്തിയെന്നു കാണിച്ചാണു 2022 ജനുവരിയിൽ മാഞ്ഞാലി സ്വദേശി പരാതി നൽകിയത്. സർക്കാർ ഓണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ അടക്കം ഉയർന്ന സാമ്പത്തികമുള്ളവർ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരാകാശ രേഖകളിൽ ഉണ്ടായിരുന്നു. അനർഹമായി പലരും പോത്തു കുട്ടികളെയും കിടാരികളെയും കൈപറ്റിയപ്പോൾ വിധവകളും നിത്യരോഗികളുമായ പലർക്കും വിഹിതം ലഭിക്കാതെ തഴയപ്പെട്ടതായി പരാതിയിൽ പറയുന്നു.
തുടർനടപടിക്കായി ഗ്രാമസഭയിൽ ഈ വിഷയം ഉന്നയിച്ചെങ്കിലും മറുപടി നൽകാതെ യോഗം പിരിച്ചുവിട്ടതോടെയാണ് പരാതിക്കാരൻ ജില്ലാ കളക്ടർ, ഓംബുഡ്സ്മാൻ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കു പരാതി നൽകിയത്. ഓംബുഡ്സ്മാൻ കേസ് 2023 ജനുവരി പതിനെട്ടിലേക്കു മാറ്റി വച്ചിരിക്കുകയാണ്.