പിണറായിയെയും ഗോവിന്ദനെയും വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി
Tuesday, July 2, 2024 11:10 PM IST
കോട്ടയം: ലോക്‌സഭാ തിരിച്ചടിക്കും വോട്ടു ചോര്‍ച്ചയ്ക്കും പിന്നാലെ മുറിവുണക്കി മുന്നണിയെ ശക്തിപ്പെടുത്താന്‍ സിപിഎം തീരുമാനം. അണികളുടെ അമര്‍ഷവും വോട്ടുചോര്‍ച്ചയും പരിഹരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ സിപിഎം വീണ്ടും യോഗം ചേരും.

പാര്‍ട്ടി കേഡറിസത്തില്‍ വിള്ളല്‍ വീണതില്‍ സിപിഎം ജില്ലാ നേതൃത്വത്തിനും ഉത്തരമില്ല. കോട്ടയം മണ്ഡലത്തില്‍ അര ലക്ഷം സിപിഎം വോട്ടുകള്‍ എന്‍ഡിഎയിലേക്കും യുഡിഎഫിലേക്കും ചോര്‍ന്നതിന്‍റെയും ശക്തികേന്ദ്രങ്ങളില്‍ പിന്നില്‍ പോയതിന്‍റെയും കണക്കുകളുമായാണ് സിപിഎം ജില്ലാ കമ്മിറ്റി ചേര്‍ന്നത്. രണ്ടു ദിവസത്തേക്കു നിശ്ചയിച്ച യോഗം ഒരു ദിവസമായി ചുരുക്കി ശനിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി 10.30 വരെ ചര്‍ച്ച ചെയ്തു.

36 ജില്ലാ കമ്മിറ്റിയംഗങ്ങളും ക്ഷണിതാക്കളായി ടി.പി. രാമകൃഷ്ണനും വി.എന്‍. വാസവനും പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിയുടെ അടിസ്ഥാന കാരണം ഭരണ പരാജയവും പാര്‍ട്ടിയുടെ ശോഷണവുമാണെന്ന് കമ്മിറ്റി വിലയിരുത്തി.

താത്വികമായ അവലോകനക്കാരില്‍ ചിലര്‍ നേതാക്കളുടെ വാക്കും സമീപനവും ജനങ്ങളെ വെറുപ്പിക്കുന്നതായി തുറന്നടിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ നിഴലായി മാറാന്‍പോലും രണ്ടാം സര്‍ക്കാരിനു സാധിക്കുന്നില്ലെന്നും മന്ത്രിമാരില്‍ ഏറെപ്പേരും വന്‍ പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.

എം.പി. രാജേഷ്, വീണാ ജോര്‍ജ്, ജെ. ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ പരാജയമാണെന്നും വിലയിരുത്തി. സാമ്പത്തിക ആസൂത്രണത്തിലും വിനിയോഗത്തിലും സര്‍ക്കാരിനുണ്ടായ പരാജയമാണ് തകര്‍ച്ചയുടെ അടിസ്ഥാനകാരണം. പിണറായിയുടെ വണ്‍മാന്‍ ഷോ എന്നു വിശേഷിപ്പിക്കപ്പെട്ട നവകേരള സദസും പിന്നിലെ ധൂര്‍ത്തുമാണ് തിരിച്ചടിയുടെ മറ്റൊരു കാരണം.

തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കള്‍ വഞ്ചിച്ചതായുള്ള സിപിഐയുടെയും കേരള കോണ്‍ഗ്രസ്- എമ്മിന്‍റെയും വിമര്‍ശനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. മാവേലിക്കരയില്‍ സിപിഎം വോട്ടുകള്‍ പൂര്‍ണമായി ലഭിച്ചിരുന്നെങ്കില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് ജയിക്കാമായിരുന്നു. നവകേരളസദസ് പാലായിലെത്തിയപ്പോള്‍ തോമസ് ചാഴികാടനെ മുഖ്യമന്ത്രി വേദിയില്‍ പരസ്യമായി ശാസിച്ചതിനോടു യോജിക്കാനാവില്ലെന്നാണ് എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടത്. ചാഴികാടനു മാത്രമല്ല േരള കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും അത് വലിയ അമര്‍ഷം ഉളവാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന വിമര്‍ശനവുമുണ്ടായി.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ പുലര്‍ത്തിയ ഔന്നത്യം എംവി ഗോവിന്ദനില്ല. സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി അണികളുടെപോലും പിന്തുണ ആര്‍ജിക്കാന്‍ ഗോവിന്ദനു കഴിയുന്നില്ല. എല്ലാ ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും അഭിപ്രായങ്ങള്‍ ടി.പി. രാമകൃഷ്ണന്‍ രേഖപ്പെടുത്തി. റിപ്പോര്‍ട്ട് ഇദ്ദേഹം പാര്‍ട്ടി സെക്രട്ടേറിയറ്റിന് നല്‍കും.