കള്ളനോട്ട് കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ
Thursday, July 4, 2024 10:46 PM IST
കോട്ടയം: കള്ളനോട്ട് കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി തടിയന്‍ പാലക്കാട് അരൂര്‍ ഭാഗത്തെ ഫ്‌ളാറ്റില്‍ ഇപ്പോള്‍ താമസിക്കുന്ന ടി.സി. അഷറഫ് (36), ആലത്തൂര്‍ മേലോര്‍കോട് ചിറ്റിലഞ്ചേരി വട്ടോമ്പോടം ജെ. ജെലീല്‍ (41) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം അരുവിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിന്‍റെ സിഡിഎമ്മില്‍നിന്നു കള്ളനോട്ടുകള്‍ കിട്ടിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തെരച്ചിലില്‍ ഈരാറ്റുപേട്ട കാരയ്ക്കാട് സി.എ. അല്‍ഷാം(30), ഈരാറ്റുപേട്ട നടക്കല്‍ വെട്ടിക്കാട്ട് അന്‍വര്‍ഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കല്‍ കിഴക്കാവില്‍ കെ.എസ്. ഫിറോസ് (25) എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് കള്ളനോട്ട് എത്തിച്ചുനല്‍കിയത് പാലക്കാട് സ്വദേശിയാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണസംഘം പാലക്കാട് നടത്തിയ തെരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളില്‍ നിന്നും 3,50,000 രൂപ കൈപ്പറ്റിയതിനുശേഷം 2,33,500 രൂപയുടെ കള്ള നോട്ടുകള്‍ ഇവര്‍ക്ക് കൊടുത്തിരുന്നതായും പറഞ്ഞു.

തുടര്‍ന്ന് ജലീലിന്‍റെ വീട് പരിശോധിച്ചതില്‍നിന്നും കള്ളനോട്ടുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും ലോഹ നിര്‍മിത വിഗ്രഹവും കൂടാതെ സ്വര്‍ണ നിറത്തിലുള്ള ലോഹ കട്ടകളും നിരവധി ലോഹനിര്‍മിത കോയിനുകളും ലോഹറാഡുകളും കണ്ടെടുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ജലീലിന് മൂന്നു കേസുകളും അഷറഫിന് ഒരു കേസും നിലവിലുണ്ട്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്. കള്ളനോട്ടിന്‍റെ കണ്ണികള്‍ക്ക് സംസ്ഥാനത്തിനു പുറത്തേക്ക് ബന്ധമുണ്ടോയെന്നതാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശികളായ മറ്റ് മൂന്നു പേര്‍ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.

തെക്കേക്കര സ്വദേശിയായ അബ്ദുള്ള എന്നയാള്‍ വഴിയാണ് പാലക്കാട്ടുനിന്നും കള്ളനോട്ടു ലഭിക്കുമെന്ന വിവരം ലഭിച്ചത്. വാഗ്ദാനം ചെയ്ത പണം മുഴുവന്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തായ നജീബിനെയും കൂട്ടി അല്‍ഷാം പാലക്കാട്ടെത്തിയെങ്കിലും പണം ലഭിച്ചില്ല. തിരികെ വരും വഴി ഒല്ലൂരില്‍ കള്ളനോട്ട് നല്‍കി പെട്രോള്‍ അടിച്ചിരുന്നു. അബ്ദുള്ള ഒളിവിലാണെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.