തെങ്ങണ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം സജ്ജമായി
Wednesday, July 3, 2024 6:56 AM IST
ചങ്ങനാശേരി: തെങ്ങണ ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പൂര്‍ണതോതില്‍ സജ്ജമായി. മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയോടെ തൃക്കൊടിത്താനം പോലീസിന്‍റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്‌ന്യൂസ് ഇന്ത്യയാണ് തെങ്ങണ ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയത്.

ഈ ജംഗ്ഷനില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കെല്‍ട്രോണിന്‍റെ സിഗ്നല്‍ സംവിധാനമാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്തില്‍ റോഡിനടിയിലൂടെയുള്ള വയറിംഗും ലൈറ്റുകളും കണ്‍ട്രോളര്‍ കാര്‍ഡുകളും തകര്‍ന്ന് സിഗ്നല്‍ സംവിധാനം കാലഹരണപ്പെട്ട നിലയിലായിരുന്നു. മോസ്‌കോ ഭാഗത്തുനിന്നു തെങ്ങണ ജംഗ്ഷനിലേക്കു തിരിയുന്ന ഭാഗത്തെ സിഗ്നല്‍ ലൈറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് കാണാനാവാത്ത നിലയിലുമായിരുന്നു. കണ്‍ട്രോളര്‍ കാര്‍ഡ് ഡാമേജായതിനാല്‍ ടൈമിംഗും തെറ്റിയിരുന്നു.

ഇതുമൂലം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തെങ്ങണ ജംഗ്ഷനിലെ ട്രാഫിക് നിയന്ത്രണം ദുഷ്‌കരമായിരുന്നു. വാഹന യാത്രക്കാരും ഏറെ ദുരിതപ്പെട്ടിരുന്നു. പരാതികള്‍ ശക്തമായ സാഹചര്യത്തില്‍ തൃക്കൊടിത്താനം പോലീസ് ഇടപെട്ടാണ് ഡാനിയല്‍ തോമസിന്‍റെ ഉടമസ്ഥതയിലുള്ള അഡ്‌ന്യൂസ് ഇന്ത്യ എന്ന സ്ഥാപനത്തെ സിഗ്നല്‍ സംവിധാനം ശരിയാക്കാന്‍ ഏല്‍പ്പിച്ചത്.

സിഗ്നല്‍ സംവിധാനം എട്ടുമുതല്‍ എട്ടുവരെ

ഓവര്‍ഹെഡ് വയറിംഗ് ക്രമീകരിച്ചും ലൈറ്റുകള്‍ മാറിയും കണ്‍ട്രോളര്‍ കാര്‍ഡ് മാറിയുമാണ് തെങ്ങണയിലെ സിഗ്നല്‍ സംവിധാനം പുനര്‍ക്രമീകരിച്ചത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കുന്നവിധമാണ് തെങ്ങണയിലെ ട്രാഫിക് സിഗ്നല്‍ ക്രമീകരിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനസജ്ജമായത് ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും ഏറെ ആശ്വാസമായി.