കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നാലു കോടിയുടെ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
Thursday, July 4, 2024 10:06 PM IST
കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയിൽ നാലു കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യൻ അറിയിച്ചു. ആശുപത്രിയുടെ നിയന്ത്രണാധികാരികളായ ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസനപദ്ധതി സംബന്ധിച്ച് എച്ച്എംസി യോഗത്തിലാണ് പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്.

ആശുപത്രി കാഷ്വാലിറ്റി ബ്ലോക്ക് പുതുക്കിപ്പണിയുന്നതിന് ദ്വൈവർഷ പദ്ധതിയായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണം നടന്നുവരുന്ന പാലിയേറ്റീവ് ബ്ലോക്കിന് 32 ലക്ഷം രൂപയും സൂപ്രണ്ട് ഓഫീസ് അറ്റകുറ്റപ്പണികൾക്കായി 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ മൂന്നു ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. 10 കെവി സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പൂർത്തിയായി വരുന്നു. ആശുപത്രിയിൽ മരുന്നു വാങ്ങുന്നതിനും മറ്റു ചെലവുകൾക്കായി 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

രോഗികൾക്ക് സേവനം ഉറപ്പാക്കാൻ ഒരു ഡോക്ടറെ അധികമായി നിയമിച്ചതിന്‍റെ വേതനം നൽകുന്നതിനായി ആറു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തികരിച്ചു. ആശുപത്രിയിൽ 24 മണിക്കൂർ സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമെടുത്തു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോൾ ജേക്കബ്, പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജോൺസൺ പുളിക്കീൽ, സിൻസി മാത്യു, സിബി മാണി, അഡ്വ. രവികുമാർ, എ.എൻ. ബാലകൃഷ്ണൻ, സനോജ് മിറ്റത്താനി, പി.എം. പവിത്രൻ, ഷാജി കണിയാംകുന്നേൽ, ജോയി ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ. ആരതി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.