കരിനിലം-പ്ലാക്കപ്പടി-കൊട്ടാരംകട റോഡ് സഞ്ചാരയോഗ്യമാക്കണം
Thursday, July 4, 2024 10:46 PM IST
മുണ്ടക്കയം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം -പ്ലാക്കപ്പടി- പശ്ചിമ- കൊട്ടാരംകട റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 11ന് കരിനിലം പോസ്റ്റോഫീസ് കവലയിൽ പ്രദേശത്തെ മുതിർന്ന അംഗമായ ഹവ്വക്കുട്ടി യൂസഫ് തേങ്ങ നടുറോഡിലുടച്ച് ഉദ്ഘാടനം ചെയ്യും. കരിനിലം മുതൽ കൊട്ടാരംകട വരെ ആയിരക്കണക്കിനാളുകൾ അണിനിരന്ന് തേങ്ങ ഉടയ്ക്കൽ പ്രതിഷേധത്തിൽ പങ്കുചേരും.

2018 ൽ ബി എം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കുവാൻ ഫണ്ടനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരൻ കുറച്ചു നിർമാണപ്രവർത്തനങ്ങൾ മാത്രം ചെയ്ത് മുൻകൂർ നല്ലൊരു തുക കൈപ്പറ്റുകയും പിന്നീട് റോഡ് നിർമാണ പ്രവർത്തനം ഒന്നും നടത്താതെ ഉപേക്ഷിക്കുകയുമായിരുന്നു.

വള്ളിയാങ്കാവ് ദേവീ ക്ഷേത്രത്തിലേക്കടക്കം, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവരും സാധാരണക്കാരുമായ ആയിരക്കണക്കിന് കുടുംബങ്ങൾ പാർക്കുന്ന മേഖലയിലേക്കുള്ള റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി. സ്ഥലം എംഎൽഎ വകുപ്പ് മന്ത്രി അടക്കമുള്ളവരെ നേരിൽ കാണുകയും റോഡിന്‍റെ ശോചനീയാവസ്ഥ ബോധിപ്പിക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത ഘട്ടത്തിലാണ് നാട്ടുകാർ ഒന്നിക്കുകയും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

സമരസമിതി ചെയർമാനായി സിനിമോൾ തടത്തിലിനെയും കൺവീനറായി ജാൻസി തൊട്ടിപ്പാടിനെയും സെക്രട്ടറിയായി അഖിലേഷ് എം. ബാബുവിനെയും ‌‌ട്രഷറർ ആയി എം.എസ്. അഖിലിനെയും തെരഞ്ഞെടുത്തു.

റോഡ നവീകരണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകുന്നതുവരെ തുടർ സമര പരിപാടികളുമായി സമരസമിതി രംഗത്തുണ്ടാകുമെന്നും ഭാരവാഹികളായ സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ബി. ജയചന്ദ്രൻ, സുധൻ മുകളിൽ, സന്തോഷ് അഭയംഓട്ടോ തുടങ്ങിയവർ പറഞ്ഞു.