ശാപമോക്ഷംതേടി കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ്
Wednesday, July 3, 2024 6:50 AM IST
കടുത്തുരുത്തി: ശാപമോക്ഷം തേടി കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ് അടുത്ത കാലത്തായി കാല്‍നടയാത്രപോലും പറ്റാത്ത വിധം പൂര്‍ണമായും തകർന്നനിലയിലാണ്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ആളുകള്‍ക്കു ദുരിതം നിറഞ്ഞതായി മാറിയിരിക്കുകയാണ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടുമെല്ലാമായതോടെ കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ് പൂര്‍ണമായി തകര്‍ന്നു.

സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോയി വരുന്നതും ചെളിക്കുളമായി കിടക്കുന്ന റോഡിലൂടെയാണ്. കല്ലറയിലേക്കു കുടിവെള്ളമെത്തിക്കാനുള്ള പൈപ്പിടുന്നതിനായി റോഡ് കുത്തി പ്പൊളിച്ചതാണ് റോഡിന്‍റെ അവസ്ഥ കൂടുതല്‍ മോശമാക്കിയത്. റെയില്‍വേ മേല്‍പ്പാലത്തിന്‍റെ അടിയിലൂടെ റോഡ് കടന്നുപോകുന്ന ഭാഗം പൂര്‍ണമായി തകര്‍ന്നുകിടക്കുകയാണ്.
വെള്ളം കുത്തിയൊഴുകി ഇവിടെ കുഴികള്‍ രൂപപ്പെട്ടതോടെ ചെളിയും നിറഞ്ഞു. വലിയതോട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം റോഡിന്‍റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കു കാരണമാക്കി.

മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്.

വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി - കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വഴിയാണ്. വാഹനങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങളും ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്.