ചുവപ്പുനാട കുരുക്കഴിച്ച് നഗരസഭയില്‍ മാസാദ്യബുധന്‍ അദാലത്തിനു തുടക്കം
Thursday, July 4, 2024 6:57 AM IST
ചങ്ങനാശേരി: എല്ലാ മാസത്തിലെയും ആദ്യബുധനാഴ്ചകളില്‍ അദാലത്ത് നടത്തി ഫയലുകള്‍ തീര്‍പ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ ബീന ജോബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കോട്ടയം കളക്ടര്‍ വി. വിഗ്‌നേശ്വരി ഉദ്ഘാടനം നിര്‍വഹിച്ചു.

ചുവപ്പുനാട സമ്പ്രദായം അവസാനിപ്പിക്കുന്നതിനും സദ്ഭരണം ഉറപ്പ് വരുത്തുന്നതിനും ചങ്ങനാശേരി നഗരസഭ നടത്തുന്ന തുടര്‍ച്ചയായ അദാലത്ത് എന്ന ആശയം സഹായകമാണെന്ന് ജില്ലാ കളക്ടര്‍ വിഗ്‌നേശ്വരി പറഞ്ഞു.

നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ കെ.എം. നെജിയ, പ്രിയാ രാജേഷ്, ജോമി ജോസഫ്, സന്തോഷ് ആന്‍റണി, പ്രസന്ന കുമാരി, ടെസ വര്‍ഗീസ്, രാജു ചാക്കോ, മുനിസിപ്പല്‍ സെക്രട്ടറി സജി എല്‍.എസ്., മുനിസിപ്പല്‍ എന്‍ജിനിയര്‍ സുരേഷ് കുമാര്‍, നഗരസഭാ ഡെപ്യൂട്ടി സെക്രട്ടറി റഫീക്ക് ബി. തുടങ്ങിയവർ പ്രസംഗിച്ചു.

പരിഗണിച്ചത് 162 കേസുകള്‍

162 അപേക്ഷകളാണ് അദാലത്തില്‍ പരിഗണനയ്ക്കെടുത്തത്. ഹാജരായവരില്‍ 30 ശതമാനം കേസുകള്‍ തീര്‍പ്പാക്കുകയും ബാക്കിയുള്ളതില്‍ 30 ശതമാനം ജില്ലാ ടൗണ്‍ പ്ലാനറുടെ അനുമതിക്കായി അയയ്ക്കുകയും ചെയ്തു.

രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് 40 ശതമാനം കേസുകള്‍ തീര്‍പ്പാക്കുന്നതിന് ധാരണയായി. രണ്ടാമത്തെ അദാലത്ത് ഓഗസ്റ്റ് ഏഴ് ബുധനാഴ്ച നടക്കുമെന്ന് ചെയര്‍പേഴ്സണ്‍ ബീനാ ജോബിയും വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജും അറിയിച്ചു.