ജനവാസകേന്ദ്രത്തില്‍ കള്ളുഷാപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍
Thursday, July 4, 2024 9:53 PM IST
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി അയ്യമ്പാറയില്‍ കള്ളുഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയതിനെതിരേ സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വ്യാപക പ്രതിഷേധം. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കാനാകാതെപോയ കള്ളുഷാപ്പാണ് രണ്ടു വര്‍ഷത്തിനുശേഷം തിരികെയെത്തിയത്.

ജനങ്ങള്‍ സംഘടിച്ചതോടെ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഭരണങ്ങാനം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ അയ്യമ്പാറയിലാണ് ജനവാസ കേന്ദ്രത്തില്‍ റോഡിനോടു ചേര്‍ന്ന് കള്ള് ഷാപ്പ് ആരംഭിക്കുന്നത്.

2022-ല്‍ പച്ചക്കറിക്കട തുടങ്ങാന്‍ എന്ന വ്യാജേന ലൈസന്‍സ് എടുത്ത ശേഷം കള്ളുഷാപ്പ് ലൈസന്‍സിനുള്ള നീക്കം നടത്തിയതോടെയാണ് ജനങ്ങള്‍ സംഘടിച്ചത്. ചുറ്റും വീടുകളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ബസ് കാത്തുനില്‍ക്കുന്ന സ്ഥലവുമായ ഇവിടെ കള്ളുഷാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെ ആംഗന്‍വാടിയിലേക്ക് ഇവിടെനിന്നും അമ്പതു മീറ്റര്‍ പോലും അകലമില്ല.

പ്രതിഷേധവും പരാതികളും ശക്തമായതോടെ രണ്ടു വര്‍ഷം മുമ്പ് ഷാപ്പ് ഇവിടെ ആരംഭിക്കാനാകാതെ പോവുകയായിരുന്നു. ഒരു റബര്‍ത്തോട്ടത്തിലേക്കു മാറ്റി കച്ചവടം ആരംഭിച്ചുവെങ്കിലും ഇവിടെ കച്ചവടം കുറവാണെന്ന പേരിലാണ് ഇപ്പോള്‍ പഴയ സ്ഥലത്തേക്കു തന്നെ തിരികെ എത്തിയിരിക്കുന്നത്.

ആവശ്യമായ ലൈസന്‍സ് നേടിയാണ് ഷാപ്പ് തുടങ്ങുന്നത് എന്നാണ് ഉടമയുടെ വാദം. ഇന്നലെ ഇവിടെ കള്ള് എത്തിച്ചുവെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങള്‍ ഒന്നാകെ സംഘടിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ഷാപ്പ് നടത്താന്‍ ആവശ്യമായ രേഖകള്‍ ഉണ്ടെന്നും ജനങ്ങള്‍ നിയമപരമായി നീങ്ങണമെന്നുമാണ് പോലീസിന്‍റെ നിലപാട്. കള്ള് വില്പന ആരംഭിക്കാനാണ് നീക്കമെങ്കില്‍ തടയാന്‍തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

ചുറ്റും വീടുകളും സമീപത്ത് അംഗന്‍വാടിയും ഉള്ളത് പരിഗണിക്കാതെ ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.