ഐങ്കൊമ്പ് - കടനാട് റോഡ് തകര്‍ന്നു
Wednesday, July 3, 2024 10:26 PM IST
ഐങ്കൊമ്പ്: ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഐങ്കൊമ്പ്-കടനാട് റോഡ് തകര്‍ന്ന് താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടും അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നു നാട്ടുകാരുടെ പരാതി.

ഗവൺമെന്‍റ് ആശുപത്രി, സ്‌കൂള്‍, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, പോസ്റ്റ്ഓഫീസ് എന്നിവ കടനാട്ടില്‍ ആയതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നിത്യേന ഉപയോഗിക്കുന്ന റോഡാണിത്. രാമപുരം, ഏഴാച്ചേരി ഭാഗത്തുള്ളവര്‍ക്കു കടനാട്ടിലെത്താന്‍ എളുപ്പമാര്‍ഗവുമാണ്.

ജൽ ജീവന്‍ മിഷന്‍റെ കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡിനെ തലങ്ങും വിലങ്ങും വെട്ടിമുറിച്ച് വീടുകളിലേക്കുള്ള കണക്‌ഷനുവേണ്ടി പൈപ്പ് സ്ഥാപിച്ചതാണ് റോഡ് തകരാന്‍ കാരണം. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ക്ക് നടന്നുപോകാൻ ഇടയില്ലാത്ത ഇവിടെ അപകടം പതിവാണ്.

റോഡ് ടാറിംഗിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍നിന്ന് എട്ടു ലക്ഷം രൂപ മാണി സി. കാപ്പന്‍ എംഎൽഎയും നാലു ലക്ഷം രൂപ കടനാട് പഞ്ചായത്തില്‍ നിന്നും അനുവദിച്ച് കരാര്‍ ജോലി ഏല്‍പ്പിച്ചങ്കിലും ജൽ ജീവന്‍ മിഷന്‍ വെട്ടിപ്പൊളിച്ച ഭാഗം ബലപ്പെടുത്താന്‍ തയാറാകാത്തതാണ് ടാറിംഗിന് തടസമായത്. റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് യുഡിഎഫ് വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.