ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച 50 സ്കൂൾ വിദ്യാര്‍ഥിനികൾ ചികിത്സ തേടി
Friday, July 5, 2024 1:28 AM IST
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ആശുപത്രി ജനറേറ്ററില്‍ നിന്നുള്ള പുകപടലം ശ്വസിച്ചതിനെതുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അന്പതോളം പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. സമീപത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നാണ് സ്‌കൂളിലേക്ക് പുക പടര്‍ന്നത്. ഇന്നലെ രാവിലെ 11.20ഓടെയാണ് സംഭവം. ചാരനിറത്തിലുള്ള പുകയ്ക്ക് രാസവസ്തുക്കളുടേതിന് സമാനമായ രൂക്ഷഗന്ധമാണുണ്ടായിരുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്‍റിലേക്കാണ് പുക പടര്‍ന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ ആകെയുള്ള 100 കുട്ടികളില്‍ 50 പേര്‍ക്കും ശാരീരികാസ്വാസ്ഥ്യവും ശ്വാസതടസവും ചുമയും അനുഭവപ്പെട്ടു. ഇവരെ ഉടന്‍തന്നെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഇതില്‍ 12 കുട്ടികള്‍ക്ക് യാതൊരു കുഴപ്പവുമില്ലാത്തതിനാല്‍ അപ്പോള്‍തന്നെ തിരിച്ചയച്ചു. 38 പേരെ നിരീക്ഷണത്തില്‍ വയ്ക്കുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു.

അലര്‍ജിയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഏഴു കുട്ടികളെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ എല്ലാ കുട്ടികളും ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ ക്ഷാമം അനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഡിഎംഒ ഇടപെട്ട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ അയച്ചു. വിവരമറിഞ്ഞ് നിരവധി രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് ഓടിയെത്തി.

സ്‌കൂളില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂളിനടുത്ത് 164 കെവി ജനറേറ്റര്‍ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ജനറേറ്ററിന്‍റെ പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാത്തതിനാലാണ് പുക സ്‌കൂളിലേക്ക് പടരാന്‍ കാരണമായതെന്നും പിടിഎ പ്രസിഡന്‍റ് ബഷീര്‍ ആറങ്ങാടി പറഞ്ഞു. പുതിയ മോഡല്‍ ജനറേറ്ററിന് നീളമേറിയ പുകക്കുഴലിന്‍റെ ആവശ്യമില്ലെന്നും എന്നാല്‍ ഇത്തരമൊരു കരാര്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കോഴിക്കോടുള്ള ടെക്‌നീഷ്യനെ വിവരമറിയിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് പറഞ്ഞു.

'ഇത് ഓട്ടോമാറ്റിക് ജനറേറ്ററാണ്. ഒരാഴ്ച മുമ്പാണ് സര്‍വീസ് ചെയ്തത്. ഇന്നലെ രാവിലെ അടിക്കടി വൈദ്യുതി മുടക്കം ഉണ്ടായതിനെതുടര്‍ന്ന് ജനറേറ്റര്‍ കുറേ സമയം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കുട്ടികളെ ഇവിടെ കൊണ്ടുവന്നപ്പോഴാണ് പുകയുടെ പ്രശ്‌നം ഞങ്ങള്‍ അറിയുന്നത്.'-ഡോ.സന്തോഷ് പറഞ്ഞു.

തകരാറിലായ ജനറേറ്റര്‍ റിപ്പയര്‍ ചെയ്ത് ലഭിക്കുന്നതുവരെ പുതിയൊരു ജനറേറ്റര്‍ വാടകയ്‌ക്കെടുമെന്നും ഭാവിയില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ നീളം കൂടിയ പുകക്കുഴല്‍ സ്ഥാപിക്കുമെന്നും ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദിനെ ചുമതലപ്പെടുത്തി.

ആരോഗ്യവകുപ്പിന്‍റെയും നഗരസഭയുടെയും
അനാസ്ഥ: എംപി

കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുണ്ടായ പുക ശ്വസിച്ച് ശ്വാസതടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ അന്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇത് ആരോഗ്യവകുപ്പിന്‍റെയും നഗരസഭയുടെയും കുറ്റകരമായ അനാസ്ഥയും വീഴ്ചയുമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

പുകക്കുഴല്‍ കാര്യക്ഷമമല്ലാത്തതും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമായ ജനറേറ്ററാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്നത്. ഇതിനെതിരെ പരാതി ലഭിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍. ഇത് ആരോഗ്യവകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണ് വെളിവാക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.