മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനായുള്ള കാത്തിരിപ്പ് നീളുന്നു
Thursday, July 4, 2024 6:50 AM IST
കടുത്തുരുത്തി: മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനായുള്ള കാത്തിരിപ്പു നീളുന്നു. കേസുകളും പോലീസുകാരും എല്ലാം തയാറാണെങ്കിലും പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം മാത്രം തുടങ്ങാനാവുന്നില്ല. പോലീസ് സ്റ്റേഷനായി ലഭ്യമായിട്ടുള്ള കെട്ടിടത്തില്‍ നടത്തേണ്ടുന്ന ക്രമീകരണങ്ങള്‍ക്കായി 33 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള കത്ത് ആഭ്യന്തര വകുപ്പ് ധനകാര്യവകുപ്പിന് കൈമാറിയിട്ട് ഏറെ നാളുകളായി. ഈ ശുപാര്‍ശ ധനകാര്യവകുപ്പ് അനുവദിച്ചാല്‍ ഉടന്‍തന്നെ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.

ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് 105 എസ്‌ഐമാര്‍ക്ക് എസ്എച്ച്ഒമാരായി സ്ഥാനകയറ്റം നല്‍കി നിയമിച്ചകൂടെ മാഞ്ഞൂര്‍ പോലീസ് സ്റ്റേഷനിലും സ്റ്റേഷന്‍ ഹൗസ് ഓഫീസറെ നിയമിച്ചിരുന്നു. എ.എസ്. അന്‍സിലിനാണ് മാഞ്ഞൂര്‍ എസ്എച്ച്ഒ ആയി നിയമിതനായത്. പിന്നീട് മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു മനസിലായതോടെ എസ്എച്ച്ഒയെ വിജിലന്‍സ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു ഉത്തരവ് തിരുത്തുകയായിരുന്നു.

2015 -ലാണ് മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ അനുവദിച്ചു ഉത്തരവായത്. നാളിതുവരെയായിട്ടും പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം മാത്രം ആരംഭിക്കാനായിട്ടില്ല. കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടുന്ന കല്ലറ, മാഞ്ഞൂര്‍ പഞ്ചായത്തിന്‍റെ ഒരു ഭാഗം, കടുത്തുരുത്തി പഞ്ചായത്തില്‍പ്പെട്ട ആയാംകുടി, എഴുമാന്തുരുത്ത്, മധുരവേലി പ്രദേശങ്ങള്‍, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ അനുവദിച്ചത്.

2021-ല്‍ എസ്എച്ച്ഒ, എസ്‌ഐ ഉള്‍പെടെ 33 തസ്തികകളും അനുവദിച്ചിരുന്നു. കെട്ടിടം ലഭ്യമാകാത്തതിനെ തുടര്‍ന്നായിരുന്നു ആദ്യം സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയത്. തുടര്‍ന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് വിവിധ കെട്ടിടങ്ങള്‍ പോലീസ് സ്റ്റേഷനായി നല്‍കിയെങ്കിലും അവയൊന്നും പ്രവര്‍ത്തനയോഗ്യമല്ലാത്തവയായിരുന്നു.

ഇതേത്തുടര്‍ന്ന് വൈക്കം മണ്ഡലത്തില്‍പ്പെട്ട കല്ലറ പഞ്ചായത്ത് കളമ്പുകാടുള്ള 30 സെന്‍റ് സ്ഥലവും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടവും ആഭ്യന്തര വകുപ്പിന് കൈമാറി. ആലപ്പുഴ - കുറവിലങ്ങാട് മിനി ഹൈവേയോട് ചേര്‍ന്നാണ് നിര്‍ദിഷ്ട പോലീസ് സ്റ്റേഷനുള്ള കെട്ടിടം ഒരുക്കിയിട്ടുള്ളത്.

മധ്യമേഖലാ ഡിഐജി, ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ സുരക്ഷാ പരിശേധന പൂര്‍ത്തിയാക്കിട്ട് രണ്ടു വര്‍ഷത്തിലേറേയായി. നിലവിലുള്ള കടുത്തുരുത്തി, ഏറ്റുമാനൂര്‍, വൈക്കം പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചാണ് മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ രൂപവത്കരിച്ചിട്ടുള്ളത്.