കുമാരപുരത്ത് കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നു: ജനങ്ങൾ പരിഭ്രാന്തിയിൽ
Thursday, July 4, 2024 11:16 PM IST
ഹരിപ്പാട്: കുമാരപുരത്തെ കറവപ്പശുക്കൾ പേവിഷബാധയേറ്റ് ചാകുന്നതിനെതുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിൽ. പന്ത്രണ്ടാം വാർഡ് പുലരി കണ്ടത്തിൽ സുമി സുരേഷിന്‍റെ ഏഴുമാസം ഗർഭിണിയായ പശുവാണ് ഇന്നലെ പേവിഷബാധയേറ്റ ചത്തത്. ഒരാഴ്ചയ്ക്കു മുൻപ് പത്താം വാർഡ് തകിടിയിൽ കാമാക്ഷിയുടെ കറവപ്പശുവും പേവിഷബാധ ഏറ്റ് ചത്തിരുന്നു. മൂന്നുദിവസം മുൻപാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. വീട്ടുകാർ അറിയിച്ചതിന് തുടർന്ന് കുമാരപുരം വെറ്ററിനറി സർജൻ വീട്ടിലെത്തി പരിശോധന നടത്തുകയും പേവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പശുവുമായി സമ്പർക്കത്തിൽ ആയിരുന്ന രണ്ടു വീടുകളിലെയും അംഗങ്ങൾക്ക് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽനിന്നു എടുക്കുന്നുണ്ട്.
തുടർച്ചയായി പശുക്കൾക്ക് പേവിഷബാധയേറ്റ് ചാവുന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ വളർത്തുമൃഗങ്ങളിലേക്കും തെരുവ് നായ്ക്കളിലേക്കും പേവിഷബാധ പടരും എന്ന ആശങ്കയിലാണ് ജനങ്ങൾ. കുമാരപുരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ദേശീയപാതയിൽ നാരകത്തറ, താമല്ലാക്കൽ,കെ വി ജെട്ടി എന്നീ ഭാഗങ്ങളിലും രാത്രിയും പകലും തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്.

കാൽനടയാത്രക്കാർക്കും സൈക്കിളിൽ പോകുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ളവർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും പിന്നാലെ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം താമല്ലാക്കൽ ജംഗ്ഷനു സമീപം സ്കൂളിൽ നിന്നു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. പേ വിഷബാധയുള്ള നായ്ക്കൾ കുമാരപുരത്ത് വിവിധ പ്രദേശങ്ങളിൽ ഉള്ളതായി ജനങ്ങൾ ഭയപ്പെടുന്നു.