കുതിരവട്ടംചിറയും പൂമലച്ചാലും ടൂറിസം ഭൂപടത്തിലേക്ക്
Monday, October 7, 2024 4:05 AM IST
ചെങ്ങന്നൂര്‍: പ്രകൃതിരമണീയമായ വെണ്മണി കുതിരവട്ടംചിറയും ആലാ പഞ്ചായത്തിലെ പൂമലച്ചാലും ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നു. പ്രകൃതിദത്ത ജലാശയങ്ങളുള്‍പ്പെട്ട രണ്ടു പ്രദേശത്തെയും ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ക്കാണ് തുടക്കമായത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിഭാവനം ചെയ്ത പൂമലച്ചാല്‍ ഇക്കോടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഫെബ്രുവരിയില്‍ നടത്തിയിരുന്നു. കുതിരവട്ടം ചിറയില്‍ അക്വാ പ്രോജക്ട് ടൗണ്‍ഷിപ് പദ്ധതിക്കാണ് അനുമതിയായത്. ഇതു നടപ്പാക്കുന്നതിനു മുന്നോടിയായി ജലാശയം ആഴംകൂട്ടുന്ന പ്രവൃത്തികള്‍ ആരംഭിച്ചു.

ശുദ്ധജല തടാകം ഉള്‍പ്പെട്ട ഇവിടത്തെ ജലസ്രോതസ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം സാധ്യതകളാണ് ലക്ഷ്യംവയ്ക്കുന്നത്. മത്സ്യകൃഷിക്കായി കേജ് ഫാമിംഗും നാടന്‍ മത്സ്യങ്ങളും മത്സ്യവിത്തുത്പാദനവും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള കോട്ടേജുകള്‍, നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, ജിം, വായനശാല മുറി, ഡോര്‍മെറ്ററി തുടങ്ങിയ സൗകര്യങ്ങളും ഇവിടെ വിഭാവനം ചെയ്യുന്നു. പദ്ധതിയിലൂടെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത് . 15.11 കോടി രൂപയുടെ പദ്ധതിയാണിത്.

വെണ്മണി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കുതിരവട്ടംചിറ ഏറെനാളായി പായലും പോളയും നിറഞ്ഞുകിടക്കുകയായിരുന്നു. ഏക്കറുകണക്കിനു വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ജലാശയത്തെ പ്രയോ ജനപ്പെടുത്താനുള്ള പദ്ധതികളൊന്നും നടപ്പാക്കിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിറയുടെ തീരത്ത് കുട്ടികളുടെ പാര്‍ക്കിനു തുടക്കമിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.


ആലാ പൂമലച്ചാല്‍

ആലാ പൂമലച്ചാലില്‍ ആദ്യഘട്ട ടൂറിസംപദ്ധതി നടപ്പാക്കാന്‍ 3.42 കോടിയുടെ അനുമതിയാണ് ലഭിച്ചത്. പുലിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിന്‍റെയും നഗരസഭ പതിനെട്ടാം വാര്‍ഡിന്‍റെയും അതിര്‍ത്തി പങ്കിടുന്ന ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട പൂമലച്ചാല്‍ പദ്ധതി പ്രദേശം. ജലാശയവും പരിസരവും ഉള്‍പ്പെടെ ഇരുപത്തിമൂന്ന് ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.

ഇക്കോ ടൂറിസം പദ്ധതിയോടൊപ്പം പൂമലച്ചാലിന്‍റെ സംരക്ഷണത്തിനായി അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന പായലും ചെളിയും നീക്കം ചെയ്ത് ജലാശയത്തിന്‍റെ സംഭരണശേഷി കൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ചിറയുടെ വശങ്ങള്‍ പുല്‍ത്തകിടി, കയര്‍ഭൂവസ്ത്രം എന്നിവ ഉപയോഗിച്ച് മനോഹരമാക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.