വിജിലൻസ് കോ ടതി കൊ ട്ടാരക്കരയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എൻ.കെ.പ്രേമചന്ദ്രൻ എംപി
Friday, June 14, 2024 12:01 AM IST
കൊല്ലം : കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിജിലന്‍സ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കോടതി സ്ഥാപിക്കുവാനുള്ള ഉത്തരവ് അട്ടിമറിക്കാനും കോടതിയുടെ പ്രവര്‍ത്തനം കൊട്ടാരക്കരയിലേക്ക് മാറ്റുവാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിയോടും നിയമവകുപ്പ് മന്ത്രിയോടും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും ആവശ്യപ്പെട്ടു.

വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ക്ഷന്‍ ബ്യൂറോയുടെ കൊല്ലം യൂണിറ്റ് സ്ഥിതി ചെയ്യുന്നത് കൊല്ലം കാങ്കത്ത് മുക്കിലാണ്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിപക്ഷവും കൊല്ലം കേന്ദ്രീകരിച്ചാണ്.

ജില്ലയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിജിലന്‍സ് കേസുകളില്‍ ഹാജരാകുന്നവരില്‍ കൂടുതലും കൊല്ലം ബാറിലെ അഭിഭാഷകരാണ്.

സര്‍ക്കാരിനും വിജിലന്‍സിനും പൊതുജനങ്ങള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും പൊതുവേ അനുയോജ്യമായ സ്ഥലമായതിനാലാണ് പഠനത്തിനും പരിശോധനകള്‍ക്കും ശേഷം കൊല്ലം കേന്ദ്രീകരിച്ച് വിജിലന്‍സ് കോടതി ആരംഭിക്കുവാന്‍ ഉത്തരവുണ്ടായത്.

എന്നാല്‍ പ്രാദേശികമായ താല്‍പര്യങ്ങളും സങ്കുചിത ചിന്തകളും കൊണ്ട് കൊല്ലത്ത് സ്ഥാപിക്കുവാന്‍ ഉത്തരവായ വിജിലന്‍സ് കോടതി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകുവാനുള്ള നീക്കം നടന്നുവരികയാണ്. കൊല്ലത്ത് സ്ഥാപിക്കുവാന്‍ ഉത്തരവായ കോടതി കൊട്ടാരക്കരയിലേക്ക് മാറ്റിയാല്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. അഭിഭാഷകരുടെ അസൗകര്യം മൂലം സമയബന്ധിതമായി കേസ് തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകും.

വിശദമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് സ്ഥാപിക്കുവാന്‍ ഉത്തരവായ വിജിലന്‍സ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റുന്നത് നീതി നര്‍വഹണത്തിന് കാലതാമസം ഉണ്ടാക്കുന്നതും അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്. കോടതി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും കൊല്ലത്ത് ലഭ്യമാണെന്നിരിക്കെ കോടതി ആരംഭിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം കൊട്ടാരക്കരയില്‍ സ്ഥലം അന്വേഷിക്കുന്ന നടപടി നീതീകരിക്കാവുന്നതല്ലായെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.