അച്ചന്‍കോ വിലില്‍ വളര്‍ത്തു നായയെ പുലി ആക്രമിച്ചു
Thursday, June 20, 2024 10:56 PM IST
ആര്യങ്കാവ് : പുലിഭീതിയിലാണ് അച്ചന്‍കോവില്‍ നിവാസികള്‍. കഴിഞ്ഞ ദിവസം രാത്രി അച്ചൻകോവിൽ കുഴിഭാഗത്ത് എബിൻ ഭവനിൽ അനിയുടെ വീട്ടിലെ കെട്ടിയിട്ടിരുന്ന വളര്‍ത്ത് നായയെ പുലി ആക്രമിച്ചു.

നായയുടെ ഞെരക്കം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ജനല്‍ വഴി നോക്കിയപ്പോഴാണ് പുലി പട്ടിയെ പിടികൂടുന്നത് കാണുന്നത്. ബഹളം വച്ചതോടെ പുലി സമീപത്തെ വനത്തിലേക്ക് ഓടിക്കയറി.
കാട്ടുപന്നിയുള്‍പ്പടെയുള്ള വന്യ മൃഗങ്ങള്‍ വലിയ രീതിയില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാതോടെ ഇവയെ പിടികൂടി ഭക്ഷിക്കുന്നതിനായി പുലിയടക്കമുള്ള മൃഗങ്ങളും ഇപ്പോള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് അച്ചന്‍കോവില്‍ വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.

കാല്‍പ്പാടുകള്‍ ഉള്‍പ്പടെ പരിശോധിച്ച് പുലിയെന്ന നിഗമനത്തില്‍ തന്നെയാണ് വനം വകുപ്പ്. ഉന്നത വനപാലകരെ വിവരം ധരിപ്പിച്ചതായും കാമറ ട്രാപ്പ് ഉള്‍പ്പടെ സ്ഥാപിച്ചു പുലിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

ജനവാസ മേഖലയിലെ വനാതിര്‍ത്തികളിലെ കാടുകള്‍ വെട്ടി നീക്കുന്നതിനുള്ള നീക്കവും നടത്തും. കഴിഞ്ഞ പത്തിന് ബ്ലോക്ക് നമ്പര്‍ ഒന്പതില്‍ മാലിനിയുടെ വളര്‍ത്ത് നായയും പുലി അക്രമിച്ചിരുന്നു. തുടര്‍ച്ചയായി ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം നാട്ടുകാരില്‍ വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്.

എത്രയും വേഗം പുലിയെ കണ്ടെത്തി പിടികൂടണം എന്നും ഇതിനായി കൂട് സ്ഥാപിക്കണം എന്നും വാര്‍ഡ്‌ അംഗം സാനു ധർമരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു ഡിഎഫ്ഒയ്ക്ക് കത്ത് നല്‍കിയതായും വാര്‍ഡ്‌ അംഗം അറിയിച്ചു.