അഞ്ചലിൽ സിപിഎം നേതാവിനോ ട് അപമര്യാദ; എസ്ഐ അടക്കം രണ്ടു പേർക്ക് സസ്പെന്‍ഷന്‍
Wednesday, June 19, 2024 10:49 PM IST
അഞ്ചല്‍ : സിപിഎം നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.

ഗ്രേഡ് എസ്ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍ എന്നിവരെയാണ് റൂറല്‍ പോലീസ് മേധാവി സസ്പെന്‍റ് ചെയ്തത്. ഇക്കഴിഞ്ഞ 12 നാണ് സംഭവം.

ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്കില്‍ അടിപിടി കേസുമായി ബന്ധപ്പെട്ടു ചിലരെ അഞ്ചല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ രവീന്ദ്ര നാഥ് അഞ്ചല്‍ സ്റ്റേഷനില്‍ എത്തിയത്.
ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയ രവീന്ദ്രനാഥ് സ്റ്റേഷനുള്ളില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആളുമായി സംസാരിച്ചു നില്‍ക്കവേ അന്ന് ജിഡി ചാര്‍ജില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, ഗ്രേഡ് എസ്ഐ അനില്‍കുമാര്‍ എന്നിവര്‍ അപമാര്യാദയായി പെരുമാറുകയും ബലമായി പിടിച്ചു പുറത്താക്കുകയും ചെയ്തുവെന്നാണ് സിപിഎം നേതാവിന്‍റെ പരാതി.

ഇതേ തുടര്‍ന്ന് പോലീസും സിപിഎം നേതാവും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു രണ്ടു പോലീസുകാരെയും സസ്പെന്‍റ് ചെയ്തുകൊണ്ട് ഉത്തരവ് ഇറക്കിയത്.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അഭിഭാഷകന്‍ എന്ന നിലയിലും പോലീസിന്‍റെ ഭാഗത്ത് ഉണ്ടായ നടപടി തനിക്ക് നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും രവീന്ദ്രനാഥ് പറഞ്ഞു.

എന്നാല്‍ സസ്പെന്‍ഷന്‍ പോലീസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനും അമര്‍ഷത്തിനും വഴിയിരുക്കിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തിയ സിപിഎം നേതാവ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആളില്‍ നിന്നും പേപ്പറില്‍ ഒപ്പിട്ടു വാങ്ങാന്‍ ശ്രമിച്ചു. ഇത് നിയമ വിരുദ്ധമായതിനാല്‍ തടയുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്.

സ്റ്റേഷനുള്ളില്‍ നില്‍ക്കുന്ന ഒരാളില്‍ നിന്നും ഒപ്പിട്ടു വാങ്ങിയാല്‍ അതുപിന്നീട് നിയമ പ്രശനങ്ങള്‍ക്ക് വഴിയിരുക്കുമെന്നും ഇതിനാല്‍ തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടി നടത്തുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു. അതേസമയം ഡിവൈഎസ്പി സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പടെ നല്‍കിയ റിപ്പോര്‍ട്ട് പോലീസുകാര്‍ക്ക് അനുകൂലമായിരുന്നു എന്നും ഇത് അട്ടിമറിച്ചു രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് റൂറല്‍ പോലീസ് മേധാവിയുടെ നടപടി എന്നും പോലീസുകാര്‍ക്ക് ഇടയില്‍ തന്നെ ചര്‍ച്ച ആയിട്ടുണ്ട്‌.

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണം എന്നും ഒരുവിഭാഗം പോലീസുകാര്‍ ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ നടപടി പോലീസുകാരുടെ ആത്മ ധൈര്യം ചോര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോലീസ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടന പ്രശ്ന പരിഹാരത്തിനായി ഇടപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.