മീൻകുളത്തിലെ ദുർഗന്ധം: അടിയന്തിര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Wednesday, June 19, 2024 10:49 PM IST
കൊല്ലം : കുളത്തൂപ്പുഴ ചോഴിയക്കോടിൽ അനധികൃതമായി നിർമിച്ചിട്ടുള്ള മീൻകുളത്തിൽ നിന്നുള്ള മലിനജലം ഒഴുകിയിറങ്ങി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അടിയന്തരമായി പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. തുടർ നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ചോഴിയക്കോട് സുമാ മന്ദിരത്തിൽ പ്രസന്ന കുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
കുളം നികത്തുകയോ ഉപയോഗ പ്രദമാക്കുകയോ ചെയ്യണമെന്ന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും അനുസരിക്കാത്ത സാഹചര്യത്തിൽ നിയമാനുസൃതം നടപടിയെടുക്കുമെന്ന് കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കുളത്തിലെ ദുർഗന്ധം കാരണം വീടിന്‍റെ ജനാല തുറന്നിടാൻ കഴിയുന്നില്ലെന്നും പോലീസുദ്യോഗസ്ഥർ നൽകിയ നിർദ്ദേശം പോലും ഉടമസ്ഥർ അനുസരിക്കുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു.

പരാതിയിൽ കഴമ്പുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് മീൻകുളങ്ങൾ അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.