ജില്ലയില്‍ അനധികൃത തടികടത്തിനെതിരെ നടപടി ; മൂന്നുലോ റികള്‍ പിടിയില്‍
Tuesday, June 18, 2024 10:15 PM IST
അഞ്ചല്‍ : മതിയായ രേഖകളോ പാസോ ഇല്ലാതെയുള്ള തടികടത്ത് വ്യാപകമെന്ന പരാതിയില്‍ നടപടി ശക്തമാക്കി വനം വകുപ്പ്.

കഴിഞ്ഞ ദിവസം വനം വകുപ്പ് അഞ്ചല്‍ റേഞ്ച് അധികൃതരും സ്ക്വാഡും നടത്തിയ പരിശോധനയില്‍ മൂന്നുലോറികള്‍ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരുണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആയൂരിന് സമീപം അമ്പലംമുക്കില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന യാഡില്‍ നിന്നും ലോറിയില്‍ കയറ്റി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച തടി പിടികൂടി. ലോറിയും വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. തേക്ക്, മഹാഗണി അടക്കം ലക്ഷക്കണക്കിന് രൂപയുടെ തടികളാണ് ഇത്തരത്തില്‍ പിടികൂടിയത്. ജില്ലയില്‍ ഉടനീളം അനധികൃത തടി യാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

തേക്ക് ഉള്‍പ്പടെയുള്ള തടികള്‍ മുറിക്കണം എങ്കിലും കൊണ്ടുപോകണമെങ്കിലും വനം വകുപ്പ് അനുമതി നിര്‍ബന്ധമാണ് എന്നിരിക്കെ ഇതൊന്നും പാലിക്കാതെ വനം വകുപ്പിന്‍റെ കണ്ണ് വെട്ടിച്ചാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ കടത്തുന്നത്. കൂടുതല്‍ അന്യസംസ്ഥാനങ്ങളിലേക്കാണ് തടികള്‍ കടത്തുന്നത്. നടപടിയും നിരീക്ഷണവും ശക്തമാക്കിയതായും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. സി .അരുണ്‍ വ്യക്തമാക്കി. തടികള്‍ എവിടെ നിന്നും മുറിച്ചു എന്നതിലടക്കം കൂടുതല്‍ അന്വേഷണം നടത്തും. പിടികൂടിയ ലോറിയും തടിയും നടപടികള്‍ക്കായി കോടതിക്ക് കൈമാറും.

ലോറി ഉടമ, യാഡ് നടത്തിപ്പുകാരന്‍ എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സനില്‍, ലിജു താജുദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഷ്ന, വാച്ചര്‍ പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ലോറിയും തടിയും പിടികൂടിയത്.