കൊ ടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ ആക്കാത്ത നടപടി ജനാധിപത്യ വിരുദ്ധം: എൻ.കെ. പ്രേമചന്ദ്രൻ
1430699
Friday, June 21, 2024 11:24 PM IST
കൊല്ലം: പതിനെട്ടാം ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കർ ആക്കാത്ത നടപടി ജനാധിപത്യ മര്യാദകളുടെയും കീഴ് വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കീഴ് വഴക്കമനുസരിച്ച് എട്ടു പ്രാവശ്യം ലോക്സഭാ അംഗമായിട്ടുള്ള കൊടിക്കുന്നിൽ സുരേഷിനെയാണ് പ്രോടേം സ്പീക്കർ പദവിയിലേക്ക് നിയോഗിക്കേണ്ടിയിരുന്നത്. ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും പാലിച്ച് ലോകസഭ സെക്രട്ടറിയേറ്റ് കൊടിക്കുന്നിൽ സുരേഷിന്റെ പേര് ശുപാർശ ചെയ്തിരുന്നെങ്കിലും സങ്കുചിതമായ രാഷ്ട്രീയ താൽപര്യം മുൻനിർത്തി ഏഴു പ്രാവശ്യം ലോകസഭാ അംഗമായിട്ടുള്ള ബിജെപി അംഗത്തെ ഗവ.നിർദ്ദേശി ക്കുകയായിരുന്നു.
ഈ നടപടി പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അന്തസത്തെ പോലും ചോദ്യം ചെയ്യുന്ന തണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കൊല്ലം എട്ട് തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും സീനിയറായ എം. പി കൊടിക്കുന്നില്‍ സുരേഷിനെ പ്രോ - ടെം സ്പീക്കറാക്കാതിരുന്ന മോദി സര്‍ക്കാരിന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണെന്ന് ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്. ദളിതനായ കൊടിക്കുന്നില്‍ സുരേഷിനെ ബോധപൂര്‍വം ഒഴിവാക്കി ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും സാംസ്കാരിക പൈതൃകങ്ങളെയും തകര്‍ക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ഇതിനെതിരെ പടപൊരുതുവാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.