ലക്ഷ്മിക്കും മക്കൾക്കും തണലായി ഗാന്ധിഭവനും പോ ലീസും
Friday, June 14, 2024 12:01 AM IST
ചാത്തന്നൂർ: നെടുമ്പനയിൽ വാടകവീട്ടിൽ ദുരിതത്തിൽ ആയിരുന്ന ആന്ധ്രപ്രദേശ് സ്വദേശിനി ലക്ഷ്മിക്കും രണ്ട് മക്കൾക്കും തണലൊരുങ്ങി.

മൂന്ന് വർഷം മുമ്പ് കൊറോണ വന്ന് മരണപ്പെട്ട രാജേഷിന്‍റെ ഭാര്യ ലക്ഷ്മിക്കും രണ്ട് മക്കൾക്കും കൈത്താങ്ങായത് നെടുമ്പന ഗാന്ധിഭവനും കണ്ണനല്ലൂർ പോലീസും.

പത്ത് വർഷം മുമ്പാണ് ആന്ധ്രായിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മിയെ ഡ്രൈവറായ രാജേഷ് കൂട്ടികൊണ്ട് വന്ന് വിവാഹം കഴിച്ച് ജീവിച്ച് വരവെ മൂന്ന് വർഷം മുമ്പാണ് കൊറോണ പിടിപെട്ട് രാജേഷ് മരണപ്പെട്ടത്. രാജേഷിന്‍റെ മൂത്ത മകൾ തേജശ്രീ അഞ്ചാംക്ലാസ് വിദ്യർഥിയാണ്.

രണ്ടാമത്തെയാൾ സായിതേജസ് മൂന്നിലും പഠിക്കുന്നു. രാജേഷിന്‍റെ മരണത്തോടെ പഠനത്തിൽ മിടുക്കരായ രണ്ട് കുട്ടികളുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലായിരുന്നു ആന്ധ്രാക്കാരിയായ ലക്ഷ്മി. വിവരം അറിഞ്ഞെത്തിയ ഗാന്ധിഭവനും കണ്ണനല്ലൂർ പോലീസും ചേർന്ന് ലക്ഷ്മിയേയും കുട്ടികളേയും വ്യാപാരിയായ അജയൻ പണിതുകൊടുത്ത സ്നേഹാലയത്തിലേയ്ക്ക് മാറ്റി.

നെടുമ്പന ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, പൊതുപ്രവർത്തക സീന, കണ്ണനല്ലൂർ എസ്എച്ച്ഒ വിനോദ് കുമാർ, എസ്ഐ ഹരി സോമൻ, വനിത സിപിഒ ചിത്രലേഖ എന്നിവർ ചേർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും സാമ്പത്തിക സഹായവും നൽകി.