സീബ്രാലൈൻ മുറിച്ച്കടക്കുന്നതിനിടെ കാർ ഇടിച്ച് സ്കൂൾ വിദ്യാർഥിക്ക് പരിക്ക്
Wednesday, June 12, 2024 11:07 PM IST
അഞ്ചല്‍ : സ്കൂൾ വിട്ട് വരവെ റോഡ് മുറിച്ചു കടക്കാന്‍ സീബ്രാലൈൻ കടക്കുന്പോൾ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു സ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ചടയമംഗലം മഹാത്മഗാന്ധി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഗോകുലിനാണ് കാലിനു ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോകാൻ വിദ്യാര്‍ഥി സ്കൂളിനു മുന്‍വശത്തെ റോഡിലെ സീബ്രാലൈന്‍ മുറിച്ചു കടക്കാന്‍ ആണ് ശ്രമിച്ചത്. ഈസമയം കടയ്ക്കലിലേയ്ക്ക് പോകുകയായിരുന്ന സിഫ്റ്റ് കാർ ഇടിയ്ക്കുകയായിരുന്നു.

സ്കൂൾ ആണെന്ന മുന്നറിപ്പ് ബോർഡും വിദ്യാർഥികളെകണ്ടിട്ടും ഹോൺ മുഴക്കാനോ വിദ്യാർഥികൾക്ക് കടന്ന് പോകാൻ വാഹനം നിർത്താതെ അമിതവേഗത്തിൽ വന്ന കാർ മനപൂർവം അപകടം വിളിച്ച് വരുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പോലീസ് സ്റ്റേഷനും മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിനും തൊട്ടടുത്തും യാതൊരുശ്രദ്ധയുമില്ലാതെ വാഹനങ്ങൾ പരക്കം പായുന്നത് രക്ഷിതാക്കളിൽ ഭയംവിതച്ചിരിക്കുകയാണ്.
സ്കൂൾ തുടങ്ങുന്ന സമയത്തും സ്കുൾ സമയം കഴിയുന്ന വേളയിലും അധികൃതരുടെ ശ്രദ്ധ സ്കൂൾ പരിസരത്ത് ഉണ്ടാകണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.