ഉപയോ ഗിക്കാത്ത ഉപഭോ ക്താവിന് ബില്‍ 19,775 രൂപ; വാട്ടര്‍ അഥോ റിറ്റിയുടെ നടപടിയില്‍ പ്രതിഷേധം
Wednesday, June 12, 2024 11:07 PM IST
അഞ്ചൽ : അമിതമായ വാട്ടർ ചാർജ് വരുന്നതിൽ ഗാർഗിക ഉപഭോക്താക്കൾക്കിടയില്‍ പ്രതിഷേധം വ്യാപകം. വാളകം വാട്ടർ അഥോറിറ്റി ഓഫീസ് പരിധിയിലുള്ള ഇടയം, വയയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭീമമായ ബിൽതുക വരുന്നത്.

അമിതമായ ബിൽ വന്നതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി വെള്ളം എടുക്കാതിരുന്ന ഉപഭോക്താവിന് ഇത്തവണ ലഭിച്ചത് 19,775 രൂപയുടെ ബിൽ. ജൽ ജീവൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷൻ ലഭിച്ച ഈ വീട്ടിലെ വാട്ടർ മീറ്റർ കേടാണെന്നും മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാളകം ഓഫീസിലെത്തി രേഖാമൂലം പരാതി നൽകിയിരുന്നതാണ്. മീറ്റർ സ്ഥാപിച്ച് ഒരു വർഷത്തിനകം മീറ്റർ തകരാറിലായാല്‍ കരാർ ഏജൻസി തന്നെ മാറ്റിവച്ചു കൊടുക്കേണ്ടതാണ്.

എന്നാൽ കേടായ മീറ്റർ മാറ്റി വയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതാണ് വീണ്ടും വൻതുകക്കുള്ള ബിൽ വരുന്നത്.

മിക്ക കുടുംബങ്ങളിലും ഇത്തരത്തിലുള്ള ബില്ലുകളാണ് വന്നിട്ടുള്ളത്. അതിനാൽ വാട്ടർ കണക്ഷൻ വിഛേദിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. കിഴക്കന്‍ മേഖലയില്‍ മിക്കയിടത്തും പലപ്പോഴും വെള്ളം കിട്ടാറില്ല എന്ന പരാതിയും ഉയരുന്നുണ്ട്. മൂന്നും നാലും ദിവസങ്ങള്‍ക്കിടെ എപ്പോഴെങ്കിലുമാകും വെള്ളം എത്തുന്നത്. ഇത് ചിലപ്പോള്‍ പാതിരാത്രിയിലാകാം എന്നും ഉപഭോക്താക്കള്‍ പറയുന്നു. കൃത്യമായ വെള്ളം എത്തിക്കുകയും ബില്ലിലെ അപാകത പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.