അഞ്ചലിൽ സ്കൂള്‍കുട്ടികളെ കൊ ണ്ടുപോ കുന്ന ജീപ്പ് കസ്റ്റഡിയില്‍
Wednesday, June 12, 2024 11:07 PM IST
അഞ്ചൽ: ടാക്സും ഇൻഷുറൻസും ഡ്രൈവര്‍ക്ക് ലൈസന്‍സുമില്ലാതെ സ്കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന ജീപ്പ് കസ്റ്റഡിയിലെടുത്തു.

അഞ്ചലിലാണ് യാതൊരുവിധ രേഖകളോ ഡ്രൈവര്‍ക്ക് ലൈസന്‍സോ ഇല്ലാത്ത ജീപ്പ് ഉപയോഗിച്ച് സ്കൂള്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതും തിരികെ എത്തിക്കുന്നതും. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മോട്ടോര്‍ വാഹന വകുപ്പ്, ജീപ്പ് കസ്റ്റഡിയില്‍ എടുത്തു.

ജീപ്പില്‍ ഉണ്ടായിരുന്ന കുട്ടികളെ മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനത്തിൽവീടുകളിൽ എത്തിക്കുകയും ചെയ്തു.

കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും നടത്തിയാണ് അധികൃതര്‍ മടങ്ങിയത്. അഞ്ചല്‍ മേഖലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുപതോളം കുട്ടികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

സ്കൂൾ തുറക്കുന്നതിനു മുമ്പ്തന്നെ സ്കൂൾ അധികൃതർക്കും സ്കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സഹായികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും സ്കൂൾ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.

പരാതികളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അസിസ്റ്റന്‍റ് വെഹിക്കിൾ ഇൻസ്‌പെക്ടർ സിബു പറഞ്ഞു.