സ്വകാര്യവ്യക്തിയുടെ മതില്‍ നിര്‍മാണം ഭീഷണിയാകുന്നതായി പരാതി
Tuesday, June 11, 2024 11:29 PM IST
അഞ്ചല്‍ : സ്വകാര്യവ്യക്തിയുടെ മതില്‍ നിര്‍മാണം ഭീഷണിയാകുന്നതായി പരാതി. ഏരൂര്‍ പഞ്ചായത്തിലെ പത്തടി വാര്‍ഡിലാണ് തന്‍റെ വസ്തു സംരക്ഷിക്കുന്നതിനായി സ്വകാര്യ വ്യക്തി കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കുന്നത്.

പത്തടി ആമിനാസ് മൻസിലിൽ സബീന- ബിജുമോൻ ദമ്പതികളുടെ ഭൂമിയിൽ വീട് നിര്‍മാണത്തിനായി എന്ന രീതിയിലാണ് സംരക്ഷണ ഭിത്തിയുടെ നിർമാണം ആരംഭിച്ചത്. ചെറിയ രീതിയില്‍ എന്ന് സമീപവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മാണം. എന്നാല്‍ ഇപ്പോള്‍ തന്നെ കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ പതിനഞ്ചടിയോളം ഉയരത്തില്‍ എത്തിക്കഴിഞ്ഞു. കൂടുതല്‍ ഉയരത്തിലേക്ക് നിര്‍മിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതോടെയാണ് സമീപവാസികളായ നജീമ, സജിന എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയത്.

വീട്ടില്‍ നിന്നും കഷ്ടിച്ചു ഒരുമീറ്റര്‍ മാത്രം അകലത്തില്‍ കൂറ്റന്‍ മതില്‍ നിര്‍മിച്ചാല്‍ അത് തങ്ങളുടെ വീടിനും ജീവനും ആപത്താണ് എന്ന് പരാതിക്കാര്‍ പറയുന്നു.

അപാകത ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, പഞ്ചായത്ത്, പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയും ഉണ്ടായിട്ടില്ല. കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അധികൃതരോട് റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം.

സ്ഥലത്തെത്തിയ പഞ്ചായത്ത് മരാമത്ത് വിഭാഗം അധികൃതര്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും മതിയായ അനുമതികള്‍ ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്നും കണ്ടെതിയതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്ന് കാണിച്ചു നോട്ടീസ് നല്‍കിയതായി ഏരൂര്‍ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചുവെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ വിദഗ്ധരുടെ നിര്‍ദേശപ്രകാരം അപകടം ഉണ്ടാകാത്ത വിധമാണ് മതില്‍ നിര്‍മിക്കുന്നതെന്നും പരാതികള്‍ക്ക് അടിസ്ഥനമില്ലെന്നുമാണ് വസ്തു ഉടമ പറയുന്നത്. ആവശ്യമായ അനുമതികള്‍ നേടിയാണ് നിര്‍മാണം നടത്തുന്നതെന്നും ഇവര്‍ അറിയിച്ചു.