മുളവനയിലെ പടിക്കെട്ടുകൾ നടപ്പാതയായി പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി
Tuesday, June 11, 2024 11:29 PM IST
കണ്ടറ : പൊതുമരാത്ത് വകുപ്പ് 1984 ൽ മുളവന - പരുത്തുംപാറ റോഡിൽ നിന്നും വീടുകളിലേക്ക് നിർമിച്ചു നൽകിയ പടികെട്ടുകൾഅപകടഭീഷണിയാകുന്നു. ശക്തമായ മഴയിൽ പടിക്കെട്ടുകളുടെ ഏറിയ ഭാഗവും തകർന്നു കഴിഞ്ഞിരിക്കുന്നു.

വേന്തിയോട് ഭാഗത്തും പാറയിൽതോടിന് സമീപത്തുമുള്ള പടികെട്ടുകൾ ഏതു നിമിഷവും ഒഴുകിപ്പോകാവുന്ന നിലയിലാണ്. അപകടനിയിലുള്ള പടികെട്ടുകൾ പെളിച്ചുമാറ്റി നടപാത സ്ഥാപിക്കുന്നതിനായി പി.സി. വിഷ്ണുനാഥ് എംഎൽഎക്കും കുണ്ടറ ഗ്രാമ പഞ്ചായത്തിലും നവകേരളസദസിലും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

മുളവന - പരുത്തുംപാറ റോഡിൽ നിന്നും നാട്ടുകാർക്ക് വീടുകളിലേക്ക് യാത്രചെയ്യുന്നതിനായി പൊതുമരാമത്ത് നിർമിച്ച് നൽകിയ പടികെട്ടുകൾ പൊളിച്ചു മാറ്റി പുതിയതായി നടപാത നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് മുളവന 40-ാം നമ്പർ ബൂത്ത് കമ്മിറ്റി അവശ്യപ്പെട്ടു. ബൂത്ത് ചെയർമാൻ വൈ.റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സി.പി. മൻമഥൻനായർ ഉദ്ഘാനം ചെയ്തു.

ജി.അനിൽകുമാർ, ബി. ഹരികുമാർ, കെ.ബാലകൃഷ്ണൻ, വത്സലാസതീശൻ, മോഹൻഫിലിപ്, പി.സതീശൻ, ധന്യാസോമൻ, എം.തങ്കച്ചൻ, കെ.ബി. ബിജുലാൽ, ശാന്തകുമാരി, കെ.ജയന്തി എന്നിവർ പ്രസംഗിച്ചു.