തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പുനലൂരിൽ മേല്‍ക്കൈ നേടാനായത് തോ ട്ടം മേഖലയില്‍ മാത്രം
Tuesday, June 11, 2024 11:29 PM IST
പുനലൂര്‍: ഇടതുമുന്നണിയുടെ കോട്ടയായി അറിയപ്പെടുന്ന പുനലൂര്‍ അസംബ്ലി നിയോജകമണ്ഡലത്തില്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് മേല്‍ക്കൈ നേടാനായത് തോട്ടം മേഖലയില്‍ മാത്രം.

മണ്ഡലത്തിലെ മൊത്തമുള്ള 196 ബൂത്തുകളില്‍ തോട്ടം മേഖലയിലേതുള്‍പ്പടെ 34 ബൂത്തുകളിലാണ് ഇടതു സ്ഥാനാര്‍ഥി എം.മുകേഷിന് ഭൂരിപക്ഷം നേടാനായത്.

പുനലൂര്‍ നഗരസഭയിലേയും ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂര്‍ പഞ്ചായത്തുകളിലേയും തോട്ടം മേഖലയിലുള്‍പ്പെട്ട ബൂത്തുകളിലും ഇടമുളയ്ക്കല്‍, അഞ്ചല്‍ പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട ബൂത്തുകളിലുമാണ് മുകേഷിന് ഭൂരിപക്ഷം. ഇതില്‍ പൂര്‍ണമായും തോട്ടം മേഖലയില്‍ ഉള്‍പ്പെടുന്ന ആര്യങ്കാവിലെ 153, 154, 159, 160, 161, 162, 163, 166 ബൂത്തുകള്‍ മുകേഷിനൊപ്പം നിന്നു.
സാധുവായ 1,33,797 വോട്ടുകളില്‍ 44,704 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്നും മുകേഷിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന് 62,748 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന് 24,703 വോട്ടും ലഭിച്ചു. 18,044 വോട്ടുകളാണ് പ്രേമചന്ദ്രന് മണ്ഡലത്തില്‍ നിന്നുള്ള ഭൂരിപക്ഷം.

ഏരൂര്‍ പഞ്ചായത്തിലെ ഏരൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തിലാണ് മുകേഷിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. 204 വോട്ടാണ് ഇവിടെ മുകേഷിന്‍റെ ഭൂരിപക്ഷം. മൊത്തം 936 വോട്ടുകള്‍ രേഖപ്പെടുത്തിയ ഇവിടെ മുകേഷിന് 450 വോട്ടും പ്രേമചന്ദ്രന് 246-വോട്ടും കൃഷ്ണകുമാറിന് 215 വോട്ടും ലഭിച്ചു.

ഏരൂര്‍ പഞ്ചായത്തിലെ തന്നെ പാണയം സര്‍ക്കാര്‍ വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ 132-ാം ബൂത്തില്‍ പ്രേമചന്ദ്രനും മുകേഷിനും ലഭിച്ചത് 325 വോട്ട് വീതം. മൂന്നു ബൂത്തുകളില്‍ രണ്ടു സ്ഥാനാര്‍ഥികളും തമ്മിലുള്ള വ്യത്യാസം ഒരു വോട്ടുമാത്രം. ഇടയം സര്‍ക്കാര്‍ എല്‍പി എസിലെ 22-ാം നമ്പര്‍ ബൂത്തില്‍ പ്രേമചന്ദ്രന് 264 വോട്ട് ലഭിച്ചപ്പോള്‍ മുകേഷിന് ലഭിച്ചത് 263 വോട്ട്.

അഞ്ചല്‍ തഴമേല്‍ ചൂരക്കുളം ആഗ്രോ സര്‍വീസ് സെന്‍ററിലെ 70-ാം നമ്പര്‍ ബൂത്തില്‍ പ്രേമചന്ദ്രന് 368 വോട്ട് ലഭിച്ചപ്പോള്‍ മുകേഷിന് 369 വോട്ട് ലഭിച്ചു. ആയിരനല്ലൂര്‍ സര്‍ക്കാര്‍ എല്‍പിഎസിലെ 113-ാം നമ്പര്‍ ബൂത്തില്‍ പ്രേമചന്ദ്രന് 271 വോട്ട് ലഭിച്ചപ്പോള്‍ മുകേഷിന് ലഭിച്ചത് 270 വോട്ട്.ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയ ആര്‍ച്ചല്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ 123-ാം നമ്പര്‍ ബൂത്തിലും ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റിലെ മെത്താപ്പ് അങ്കണവാടിയിലെ 163-ാം നമ്പര്‍ ബൂത്തിലും മുകേഷിനാണ് ഭൂരിപക്ഷം ലഭിച്ചത്.

ആല്‍ച്ചല്‍ സ്‌കൂളില്‍ മൊത്തം രേഖപ്പെടുത്തിയ 957 വോട്ടില്‍ 439 വോട്ടാണ് മുകേഷ് നേടിയത്. പ്രേമചന്ദ്രന് 325 വോട്ടും കൃഷ്ണകുമാറിന് 184 വോട്ടും ലഭിച്ചു. മെത്താപ്പ് അങ്കണവാടിയില്‍ മൊത്തം രേഖപ്പെടുത്തിയ 62 വോട്ടില്‍ 39 വോട്ടും മുകേഷിന് ലഭിച്ചു. കൃഷ്ണകുമാര്‍ 15 വോട്ട് നേടിയപ്പോള്‍ എട്ട് വോട്ടുമായി പ്രേമചന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്തായി. മണ്ഡലത്തിലെ 196 ബൂത്തുകളില്‍ എട്ടിടത്ത് നോട്ടക്ക് വോട്ടില്ല. 31, 66, 82, 88, 93, 159, 162, 163 എന്നീ ബൂത്തുകളിലാണ് നോട്ടക്ക് പൂജ്യം വോട്ട്. 16 ബൂത്തുകളില്‍ ഒരു വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 14 വോട്ട് ലഭിച്ച, പെരുമണ്ണൂര്‍ സര്‍ക്കാര്‍ എല്‍പി എസിലെ 18-ാം നമ്പര്‍ ബൂത്താണ് നോട്ടക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച ബൂത്ത്. ഇതടക്കം 12 ബൂത്തുകളില്‍ നോട്ട 10-ഓ അതില്‍ കൂടുതലോ വോട്ട് നേടി.