തണൽ മരം മുറിക്കുന്നത് തടസപ്പെടുത്തിയ പരിസ്ഥിതി പ്രവർത്തകൻ അറസ്റ്റിൽ
Tuesday, June 11, 2024 10:23 PM IST
കൊട്ടാരക്കര: കരിക്കത്ത് എം സി റോഡരുകിലുളള അപൂർവയിനം തണൽ മരം മുറിക്കുന്നത് പരിതസ്ഥിതി പ്രവർത്തകൻ തടസപ്പെടുത്തി. ഒടുവിൽ പോലീസെത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് നീക്കി മരം മുറിക്കുന്നതിനുള്ള ക്രമീകരണമൊരുക്കി.

നൂറു വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ എലിവ് മരമാണിതെന്ന് നാട്ടുകാർ പറഞ്ഞു.തടിക്കോ ശിഖരങ്ങൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലാത്തതിനാൽ അപകട ഭീഷണിയുമില്ല.ഓട്ടോറിക്ഷാ സ്റ്റാന്‍റ് പ്രവർത്തിക്കുന്നതും ആളുകൾ ബസ് കാത്തുനിൽക്കുന്നതും ഈ മരത്തണലിലാണ്.

നാട്ടുകാർക്ക് പ്രിയപ്പെട്ടതുമാണ് ഈ മരം. സമീപത്തെ ഒരു വ്യാപാരിയുടെ കടവിപുലീകരണത്തിനായാണ് കെ എസ് ടി പി അധികൃതർ ധൃതി പിടിച്ച് മരംമുറിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരംമുറിക്കുന്നതിനെതിരെ ഇവിടെയുള്ള യൂത്ത് ക്ലബും രംഗത്തു വന്നിരുന്നു. രണ്ടുദിവസമായിമരംമുറിക്കാനുള്ളനടപടി തുടങ്ങിയിട്ട്. റിട്ട. പ്രൊഫ.ജോസ് ഇതുവഴി കാറിൽ വരുമ്പോഴാണ് മരംമുറിക്കുന്നത് കണ്ടത്. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ സ്വകാര്യതാൽപര്യങ്ങൾക്കു വേണ്ടിയാണ് ഇതെന്ന് മനസിലാക്കി.

തുടർന്ന് ഇദ്ദേഹം തന്‍റെ കാർ മരത്തിനു താഴെ ഇട്ട ശേഷം പോവുകയും ചെയ്തു.ഇതോടെ മരംമുറി തടസപ്പെട്ടു.

കെ എസ് ടി പി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസുമെത്തി.എന്നാൽ കാറുടമയെ കണ്ടെത്താൻ കഴിഞ്ഞില്ല. റിക്കവറി വാഹനമുപയോഗിച്ച് കാർ മാറ്റാനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് ഉടമ പ്രത്യക്ഷപ്പെട്ടത്. പോലീസ് ആവശ്യപ്പെട്ടിട്ടും കാർമാറ്റാൻ പരിസ്ഥിതി പ്രവർത്തകൻ തയാറായില്ല. തുടർന്നാണ് അറസ്റ്റു ചെയ്തത്.

മുപ്പതു ശതമാനമെങ്കിലും കേടുപാടുണ്ടെങ്കിലെ മരം മുറിക്കാൻ അനുവാദം ലഭിക്കുകയുള്ളുവെന്നും ഇതിന് ലോക്കൽ ട്രീ മാനേജ്മെന്‍റ് കമ്മിറ്റിയുടെ അനുമതി വേണമെന്നും പരിസ്ഥിതി പ്രവർത്തകൻ പറന്നു. ഇവിടെ അതാന്നുമുണ്ടായിട്ടില്ല.

ഈ മരം ഹെറിറ്റേജ് വൃക്ഷങ്ങളുടെ ഗണത്തിൽ പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എം സി റോഡരുകുകളിൽ അപകടകരമാം വിധം നിൽക്കുന്ന ഒട്ടേറെ മരങ്ങളുള്ളപ്പോഴാണ് ഒരു കേടുപാടുമില്ലാത്ത മരംമുറിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.