യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡ്
Saturday, March 2, 2024 6:12 AM IST
കാട്ടാക്കട: യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് മലയിൻകീഴ് പഞ്ചായത്തിലെ മലയിൻകീഴ് - മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡ്. വൻകുഴികൾ രൂപപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള ശ്രമങ്ങൾ ഇതുവരേയും നടന്നിട്ടില്ലെന്നും ആക്ഷേപം.

റോഡിനു കുറുകെ ഇടവിട്ടിടവിട്ട് ചാലുകൾ രൂപപ്പെട്ട നിലയിലാണിപ്പോൾ. കാൽനടപോലും സാധ്യമല്ലാതായിട്ടും കാലമേറെയായി. ഇതുവഴി ആശുപത്രിയിലെത്തുന്നവർ നന്നേ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

കാട്ടാക്കട ഭാഗത്തുനിന്ന് ഊരൂട്ടമ്പലം റോഡിലൂടെ അന്തിയൂർക്കോണം, കാട്ടാക്കട പോകാനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് മേപ്പൂക്കട ആശുപത്രി റോഡ്. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റു യാത്രാബുദ്ധിമുട്ടുകൾ നേരിടുമ്പോഴും ഇതുവഴിയാണ് ഗതാഗതം നടത്തുന്നത്.


നിരവധി കുടുംബങ്ങളാണ് റോഡിനിരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.

അടുത്തിടെ പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത റോഡിലെ കുഴിയും യാത്രാക്ലേശം ഇരട്ടിച്ചിട്ടുണ്ട്. കുഴികളിൽവീണ് ഇരുചക്ര വാഹനയാത്രികർ അപകടത്തിലാകുന്നത് പതിവായിരിക്കുകയാ ണെന്നും നാട്ടുകാർ പറയുന്നു.