കാർഷിക സമ്പ്രദായം: തുടർ പരിശീലനവുമായി ക്രിസ് -ഇൻഫാം
Tuesday, July 2, 2024 11:33 PM IST
മാമ്പുഴക്കരി: കുട്ടനാട്ടിൽ നല്ല കാർഷിക സമ്പ്രദായത്തിൽ കർഷക പരിശീലനവുമായി ചങ്ങനാശേരി അതിരൂപത ക്രിസ് -ഇൻഫാം. ഇതിന്‍റെ ഭാഗമായി മാമ്പുഴക്കരി ക്രിസ് സെന്‍ററിൽ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രവുമായി സഹകരിച്ചു കാർഷിക പരിശീലനം രണ്ടാം ദിന ക്ലാസ് നടന്നു.

സർക്കാരുമായി യോജിച്ചു പ്രവർത്തിച്ച് ഗുഡ് അഗ്രിക്കൾചർ പ്രാക്ടീസ് കുട്ടനാട്ടിൽ പ്രാവർത്തികമാക്കിയാൽ പുതിയ കാർഷിക വിപ്ലവം സാധ്യമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിൽ ക്രിസ് -ഇൻഫാം പ്രവർത്തകസമിതിയുടെ മേൽനോട്ടത്തിൽ 26ന് പ്രാരംഭ ക്ലാസ് ആരംഭിച്ചിരുന്നു. ആദ്യം അപേക്ഷിച്ചിരുന്ന 75 പേരാണ് തുടർ പരീശീലനത്തിനായി എത്തുന്നത്. തുടർന്ന് വരുന്ന മൂന്നുമാസങ്ങളിൽ ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ 6 ക്ലാസുകൾ കൂടി ഇതിൽ പങ്കെടുക്കുന്നവർക്കായി ക്രമീകരിച്ചിരിക്കുന്നു.

ഇന്നലെ നടന്ന ക്ലാസിൽ നെല്ലു ഗവേഷണ കേന്ദ്രം അസി. പ്രഫസർ ഗായത്രി പി "നെൽകൃഷിയിലെ നിലമൊരുക്കലും വളപ്രയോഗവും’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. വിത മുതൽ കൊയ്ത്തു വരെയുള്ള നല്ല കൃഷി സമ്പ്രദായങ്ങൾ ഈ കോഴ്സിൽ ഉൾപെടുത്തിയിട്ടുണ്ട്. നാല് ഏക്കർ എങ്കിലും കൃഷി ചെയ്യുന്ന കർഷകർ പരിശീലന പദ്ധതിയിൽ പരിശീലനം നേടുന്നുണ്ട്. ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് പദ്ധതി വിശദീകരിച്ചു കർഷകരെ സ്വാഗതം ചെയ്തു സംസാരിച്ചു.

കർഷകന് നെല്ലുവില ലഭ്യമാക്കാനും അടുത്ത കൃഷിയുടെ വിള സംഭരണത്തിനു മുന്നോടിയായി കൂടുതൽ ബാങ്കുകൾ ഉൾപെടുത്തണമെന്നും അതിനായി വരുന്ന ബജറ്റിൽ തുക വക കൊള്ളിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ജോയിന്‍റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, പിആർഒ ടോം ജോസഫ് ചമ്പക്കുളം, ജോർജ് വാച്ചാപറമ്പിൽ, വർഗീസ് എം.കെ, സൈനോ തോമസ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിച്ചു.