തുറവൂർ താലൂക്ക് ആശുപത്രി രോഗാവസ്ഥയിൽ ; ചികിത്സ ലഭിക്കാതെ രോഗികൾ
Tuesday, July 2, 2024 11:33 PM IST
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതം തുടരുന്നു. പനി, ചുമ, മറ്റു അസുഖങ്ങളുമായിട്ടാണ് ദിവസവും നൂറുകണക്കിനു രോഗികൾ ആശുപത്രിയിലെത്തുന്നത്. എന്നാൽ, അംബര ചുംബികളായ കെട്ടിടങ്ങൾ നിർമിക്കുന്നതല്ലാതെ സൗകര്യങ്ങളൊന്നും ആശുപത്രിക്ക് ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.

ഇപ്പോഴും റഫറൻസ് ആശുപത്രിയായാണ് തുറവൂർ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. ചീട്ടെടുക്കുന്നതു മുതൽ രോഗികളുടെ ദുരിതം ആരംഭിക്കുന്നു. മണിക്കൂറുകളോളം വെയിലത്ത് ക്യൂനിന്നെങ്കിൽ മാത്രമേ അഡ്മിഷൻചീട്ട് ലഭിക്കുകയുള്ളൂ. ഉള്ളിൽ കയറിയാൽ മണിക്കൂറോളം അടുത്ത ക്യൂ നിന്നെങ്കിൽ മാത്രമേ ഡോക്ടർമാരെ കാണാൻ സാധിക്കുകയുള്ളൂ.

തിരക്കുമൂലം രോഗങ്ങൾ പറഞ്ഞു മരുന്നുവാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് രോഗികൾക്ക്. എല്ലാ ഡോക്ടർമാരുടെ മുറികളുടെ മുന്നിലും ടോക്കൺ നമ്പർ പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് അധികൃതർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കുത്തഴിഞ്ഞ രീതി

ഡ്രസിംഗ് റൂമിലും ഇൻജക്ഷൻ റൂമിലും ഇതുതന്നെയാണ് അവസ്ഥ. ആശുപത്രിയിൽ രോഗികൾ മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്നതു മൂലം ഒരു രോഗവുമായി വരുന്ന രോഗികൾ പല രോഗവുമായിട്ടാണ് ആശുപത്രിയിൽ നിന്ന് പോകേണ്ടിവരിക.

ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടെങ്കിലും പലപ്പോഴും ഡോക്ടർമാർ അവധിയിൽ പോകുന്നതും ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തിന്‍റെ താളം തെറ്റിക്കുന്നതായി രോഗികൾ പറയുന്നു. നിലവിൽ താത്കാലിക ജീവനക്കാരും ആംബുലൽസ് ഡ്രൈവർമാരും ആണ് ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

ഇവിടെയെത്തുന്ന രോഗികളോട് ജീവനക്കാർ തുടർച്ചയായി കയർത്തു സംസാരിക്കുന്നത് പലപ്പോഴും വാക്കേറ്റത്തിനു കാരണമാകുന്നുണ്ട്. തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നതെങ്കിലും ഇപ്പോഴും ചില തത്പരകക്ഷികളാണ് ഈ ആശുപത്രിയുടെ നിയന്ത്രണവും പ്രവർത്തനങ്ങളും നടത്തുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

തന്നിഷ്ടപ്രകാരം
ഭരണം

ആശുപത്രി വികസനസമിതിയും വെറും നോക്കുകുത്തിയായി മാറുകയാണ്. വർഷങ്ങളായി അംഗങ്ങളായിട്ടുള്ളവർ മാത്രമാണ് ഇപ്പോഴും ആശുപത്രി വികസനസമിതി അംഗങ്ങളായി തുടരുന്നത്. നിലവിൽ എംഎൽഎമാരുള്ള എല്ലാ രാഷ്ട്രീയപാർട്ടിയിലെ പ്രതിനിധികളെയും ആശുപത്രി വികസനസമിതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ഉള്ളപ്പോഴും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നവർ തന്നിഷ്ടപ്രകാരം അവർക്ക് ഇഷ്ടപ്പെട്ടവരെ മാത്രം ഉൾക്കൊള്ളിച്ചാണ് താലൂക്ക് ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് ഉണ്ടെങ്കിലും ഇപ്പോഴും രോഗികളെ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പുറത്തുനിന്ന് ആംബുലൻസ് വിളിക്കേണ്ട അവസ്ഥയാണ്. നിരവധി രോഗികൾ രാവിലെ മുതൽ ആശുപത്രി വരാന്തയിൽ വന്ന് തളർന്നുകിടക്കുന്നത് കാണുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. അടിയന്തരമായി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പൂർണ രീതിയിലുള്ള ചികിത്സാ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.