15 വർഷം; സത്യം ചുരുളഴിയുന്നു
Tuesday, July 2, 2024 11:33 PM IST
മാന്നാർ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ ഭർ‌ത്താവും സുഹൃത്തുക്കളും കൊലപ്പെടുത്തിയതാണെന്നു പോലീസ് സംശയിക്കുന്നു. കലയുടെ മരണം കൊലപാതകമാണെന്നു പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. മൃതദേഹാവശിഷ്ടം കണ്ടെത്തിയതോടെ ഫോറന്‍സിക് പരിശോധന നടത്തും. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഇത് കലയുടേത് തന്നെയാണോ എന്നറിയാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്.

ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു

കല മറ്റൊരാളുമായി അടുപ്പത്തിലാണെന്നും ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം പോയിരിക്കുകയാണെന്നുമാണ് നാട്ടില്‍ പ്രചരിച്ചിരുന്നത്. അനില്‍കുമാര്‍ താമസിക്കുന്ന ഇരമത്തൂര്‍ കണ്ണംപള്ളിയില്‍ ഭാഗത്തു താമസിക്കുന്ന കൂടുതല്‍ പേരും ഒരേ കുടുംബക്കാരാണ്. അതിനാല്‍ തന്നെ ഇവര്‍ പറയുന്നത് എല്ലാവരും വിശ്വസിക്കുകയായിരുന്നു. കല മറ്റൊരാളുമായി ഒളിച്ചോടി എന്നുള്ളത് പെട്ടെന്ന് പ്രചരിക്കുകയും അനിലിനും മറ്റു സുഹൃത്തുക്കള്‍ക്കും മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുവാനും കഴിഞ്ഞു. അതിനാലാണ് 15 വര്‍ഷമായിട്ടും ആര്‍ക്കും സംശയം തോന്നാഞ്ഞത്. ഇവരുടേതു പ്രണയവിവാഹമായിരുന്നു.

രണ്ടു സമുദായത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ അനിലിന്‍റെ വീട്ടില്‍ നീരസമുണ്ടായിരുന്നു. ഒരുവയസുള്ള മകനെ ഉപേക്ഷിച്ചിട്ടാണ് പോയതെന്നപ്രചാരണം നാട്ടുകാരെ ഇവര്‍ക്കെതിരാക്കുകയും ചെയ്തു. ഇവര്‍ പോയതായി പ്രചരിച്ചു 15 ദിവസത്തിനകം ഇയാള്‍ വേറെ വിവാഹവും ചെയ്തു. മകനെ നോക്കാന്‍ വേണ്ടിയാണ് പെട്ടെന്ന് വിവാഹം കഴിക്കുന്നതെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. പാവുക്കര സ്വദേശിനി ശുഭയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. കൊലപാതകം മറയ് ക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുകയും മറ്റും ചെയ്തതെന്നാണ് ഇപ്പോള്‍ നാട്ടുകാർ പറയുന്നത്.

മദ്യപാന സദസില്‍ വിവരം പരസ്യമായി

15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതിയെക്കുറിച്ചുള്ള വിവരം പ്രതികളുടെ മദ്യപാന സദസിൽനിന്നു സൂചന. അവിടെനിന്നുള്ളവരില്‍ ആരെങ്കിലുമാകണം അമ്പലപ്പുഴ പോലീസില്‍ ഊമക്കത്ത് അയച്ചതെന്നാണ് പോലീസ് അനുമാനം. ഊമക്കത്തിനു പിന്നാലെ പോയാണ് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അമ്പലപ്പുഴയ്ക്കടുത്ത് കാക്കാലം എന്ന സ്ഥലത്ത് മൂന്നുമാസം മുന്‍പുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സമയത്താണ് പോലീസിന് ഊമക്കത്തു ലഭിക്കുന്നത്. കേസിലെ പ്രതികളായവര്‍ക്കു മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും അതും അന്വേഷിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. തുടർന്നുണ്ടായ അന്വേഷണമാണ് കൊലപാതക സൂചനകള്‍ പുറത്തുവരുന്നതിലേക്ക് നയിച്ചത്.

15 വര്‍ഷം മുന്‍പ്, കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. കലയെ കാണാതായി 15 ദിവസം കഴിഞ്ഞപ്പോള്‍ അനില്‍ വീണ്ടും വിവാഹിതനായി. രണ്ടു കുട്ടികളും ഉണ്ട്. രണ്ടു മാസം മുമ്പാണ് ഇയാള്‍ ഇസ്രയേലിലേക്കു പോയത്. പഴയ വീടിന്‍റെ സമീപത്ത് പുതിയ വീട് പണിതിട്ടും ശുചിമുറി അനില്‍ പൊളിച്ചുമാറ്റിയിരുന്നില്ല. വാസ്തു പ്രശ്‌നം കാരണമാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ അവളെപ്പോലെ നിന്നെയും തീര്‍ക്കും എന്നു ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.