താറാവ് കർഷകരുടെ നഷ്ടം നികത്താൻ സാമ്പത്തിക പാക്കേജ് വേണം: കൊടിക്കുന്നിൽ
Thursday, July 4, 2024 11:16 PM IST
ചെങ്ങന്നൂർ: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനിയും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് താറാവ് കർഷകർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

കേന്ദ്രഫിഷറീസ്, മൃഗസംരക്ഷണ, ഡയറിവകുപ്പ് സഹമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എംപി ആവശ്യം ഉന്നയിച്ചത്. പക്ഷിപ്പനി രോഗവ്യാപനം കാരണം കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കഴിഞ്ഞമാസങ്ങളിൽ ആയിരക്കണക്കിനു താറാവുകളാണ് മരണപ്പെട്ടത്. രോഗപ്രതിരോധം എന്ന നിലയിൽ രോഗം ബാധിക്കാത്ത പതിനായിരക്കണക്കിന് താറാവുകളെ കൊന്നെടുക്കുകയും ഉണ്ടായി. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് താറാവ് കർഷകർക്ക് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ നാമമാത്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവ കർഷകർക്കുണ്ടായ സാമ്പത്തിക ബാധ്യതയുമായി ചേർത്തുവയ്ക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷിപ്പനി മൂലം താറാവുകൾ മരണപ്പെടുകയും രോഗപ്രതിരോധത്തിനായി ഇവയെ കൂട്ടത്തോടെ കൊല്ലുന്നതും കേരളത്തിൽ തുടർക്കഥയാവുകയാണ്. എന്നാൽ, ഈ വിഷയത്തിന് ശാശ്വതപരിഹാരം നാളിതുവരെ കാണാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിട്ടില്ല: കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.